കൊച്ചി∙ ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനെതിരെ ഹൈക്കേോടതി. കോടതിയെ സമീപിക്കാൻ മോഹൻലാലിന് അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാരാണ് ഹർജി നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൈയില്‍ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ലയെന്നും ഹൈക്കോടതി പറഞ്ഞു. തനിക്കെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, കേസ് റദ്ദാക്കണമെന്ന ഹർജി പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. ഇതിനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന ഓണർഷിപ്പ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു കേസ് പിൻവലിക്കാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത് എന്നും ഹർജിയിൽ പറയുന്നു.