കൊവിഡ് കാലത്ത് പ്രതിരോധശേഷി എങ്ങനെ കൂട്ടാമെന്ന നിലയിലായിരുന്നു  കൂടുതൽ ചർച്ചകൾ. അതിന് ഏറ്റവും ലളിതമായി ചെയ്യേണ്ട കാര്യങ്ങൾ വൈറ്റാമിൻ സിയും വൈറ്റാമിൻ ഡിയും കൂട്ടുക എന്നതാണ്.  അതെങ്ങനെയാണെന്ന് നോക്കാം…

കൊവിഡ് കാലത്ത് ഏറെയധികം കേട്ടിട്ടുള്ള രണ്ടുവാക്കുകളാണ‌് വിറ്റാമിൻ ഡിയും സിയും. രോഗപ്രതിരോധശേഷിക്ക് ഏറെ പ്രധാനപ്പെട്ടവയാണ് ഈ രണ്ടു വിറ്റാമിനുകളും. ഈ വിറ്റാമിനുകളുടെ കരുത്തുണ്ടെങ്കിൽ അത്രയെളുപ്പത്തിൽ രോഗങ്ങൾക്ക് നമ്മുടെ അടുത്തെത്താൻ കഴിയില്ല. അവയെ കുറിച്ച് കൂടുതൽ അറിയാം.

ആദ്യം ’ഡി”
കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ് വൈറ്റമിൻ ഡി. അതായത് നമ്മൾ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിൻ ഡി ഇല്ലെങ്കിൽ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അതുതന്നെയാണ് പ്രാധാന്യവും. മറ്റുവൈറ്റമിനുകൾ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്. സൂര്യപ്രകാശത്തിൽ നിന്നും കിട്ടും. സൂര്യരശ്‌മികൾ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളിൽ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു അവയവങ്ങളാണ് കരളും വൃക്കകളും.

കുറയുന്നുണ്ടേ വിറ്റാമിൻ
പണ്ടൊക്കെ 40 വയസ് കഴിഞ്ഞാണ് വൈറ്റമിൻ ഡിയുടെ കുറവ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികൾ മുതൽക്കേ ഇതിന്റെ കുറവുമൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുകയാണ്. ഇന്ത്യക്കാരിൽ 70- 90 ശതമാനം ആളുകളും വിറ്റമിൻ ഡിയുടെ അഭാവം നേരിടുന്നവരാണെന്ന് പഠനം. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വൈറ്റമിൻ ഡിയുടെ കുറവ്. ഭക്ഷണക്രമത്തിലെ മോശം രീതികളും മാറിയ ജീവിത ശൈലിയും വൈറ്റമിൻ ഡിയുടെ അളവിനെ കുറയ്‌ക്കുന്നു. അസ്ഥികൾ മുതൽ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇന്നത്തെ ജീവിതശൈലി തന്നെയാണ് വൈറ്റമിൻ ഡി കുറവിന് പ്രധാനകാരണം. അധികം ചെറുപ്പക്കാരും എ.സി  മുറികളിൽ ആണ് ജോലിചെയ്യുന്നത്. കുട്ടികളാകട്ടെ, പുറത്തു പോയി വെയിലത്തു കളിക്കാറുമില്ല. എല്ലാവരും മൊബൈൽ ഫോണിൽ ഗെയിം കളികളും മറ്റുമായി വീട്ടിൽത്തന്നെ ഒതുങ്ങുന്നു. നമ്മുടെ പ്രധാന വരുമാനമാർഗം കൃഷിയായതിനാൽ പണ്ടെല്ലാവരും വെയിലത്ത് പണിയെടുക്കുന്നവരായിരുന്നു. കുട്ടികളോ? സ്‌കൂൾ വിട്ടുവന്നാൽ തൊടിയിലും പറമ്പിലുമായി കളിയോട് കളി! അതുകൊണ്ട് തന്നെ അവർക്കെല്ലാം വേണ്ടത്ര വൈറ്റമിൻ ഡി യും ഉണ്ടായിരുന്നു. ചില ആളുകളിൽ വിറ്റാമിൻ ഡിയുടെ ആഗിരണം മന്ദഗതിയിലായിരിക്കും. ഇവിടെയാണ് സപ്ലിമെന്റിന്റെ അവ്യക്തത നിലനിൽക്കുന്നത്. വിറ്റാമിൻ ഡി കുറവുള്ളവർ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം  ഈ സപ്ലിമെന്റുകൾ ഉപയോഗിക്കാം. സൺസ്‌ക്രീൻ ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങൾ ഉണ്ട്. വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയില്ല. ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം.അമിതവണ്ണവും മറ്റൊരു കാരണമാണ്.

എങ്ങനെ കിട്ടും?
ശരീരത്തിന്  സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി.  ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം  ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്. സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുള്ള ശരിയായ മാർഗം. 90 ശതമാനത്തോളം വിറ്റാമിൻ ഡി നിർമ്മിക്കപ്പെടുന്നത് ചർമ്മത്തിൽ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. രാവിലെ പത്തിനും മൂന്നു മണിയ്‌ക്കുമിടയ്‌ക്കുളള വെയിൽ കൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏൽക്കാവുന്ന രീതിയിൽ ജീവിതചര്യകൾക്ക് മാറ്റം വരുത്തണം.
‘ഡി” കിട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ 
l മുട്ടയുടെ മഞ്ഞക്കരു
l മത്സ്യങ്ങൾ (മത്തി, അയല പോലുള്ള കൊഴുപ്പുള്ളവ)
l മീൻമുട്ട 
l മീനെണ്ണ 
l പാൽ 
l പാലുത്പന്നങ്ങൾ 
l വെണ്ണക്കട്ടി
l ഓറഞ്ച്
l ധാന്യങ്ങൾ 
l സോയാബീൻ 
l കൂൺ
‘ഡി” കുറഞ്ഞാൽ
ശരീരവേദന, മുടികൊഴിച്ചിൽ, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങൾക്കും, ഇപ്പോൾ കണ്ടെത്തുന്ന പ്രധാന കാരണം വൈറ്റമിൻ ഡിയുടെ കുറവാണ്. വെയിലു കൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളിൽ ഓട്ടോ പിടിച്ചും സൂര്യനെ നമ്മൾ ഒഴിവാക്കും.

വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാക്കുന്ന ലക്ഷണങ്ങൾ:

l വിട്ടുമാറാത്ത ക്ഷീണം
l നടുവേദന
l സന്ധിവേദന 
l വിഷാദം
l മുടി കൊഴിച്ചിൽ
l ദീർഘകാലം ഇതേ അവസ്ഥ തുടർന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. 
l കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് റിക്കറ്റ്‌സ്. 
l മുതിർന്നവരിൽ ഓർമക്കുറവ്
‘ഡി” ഉണ്ടെങ്കിൽ
l ബലമുളള എല്ലുകൾക്ക് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിൻ വേണമെന്നതാണ് കാരണം. 
l ഇതുകൂടാതെ ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളിൽ നീർവീക്കം ചെറുക്കാനും ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്. 
l ടൈപ്പ് 1, ടൈപ്പ് 2, പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഗ്ലൂക്കോസ് ഇൻടോളറൻസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് മുതലായ നിരവധി രോഗങ്ങളെ തടയാനും രോഗ ചികിത്സയ്‌ക്കും വിറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വിറ്റാമിന്റെ കൂട്ടത്തിൽ വിറ്റമിൻ ഡി ഒരത്ഭുതമാണെന്ന് ഇപ്പോൾ മനസിലായില്ലേ. ദിവസവും ഏതാനും മിനിറ്റുകൾ സൂര്യപ്രകാശമേൽക്കുകയാണെങ്കിൽ ആവശ്യമുളള വിറ്റമിൻ ഡി ചർമം ഉത്പാദിപ്പിച്ചു കൊള്ളും. എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർക്കാണ് രോഗപ്രതിരോധശേഷി കൂടുതലെന്ന് ഓർക്കുന്നത് നന്നാവും !


വിറ്റാമിൻ സി
പ്രതിരോധശേഷി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇക്കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പോഷകമാണ് വിറ്റാമിൻ സി അഥവാ അസ്‌കോർബിക് ആസിഡ്. ശരീരത്തിലെ പ്രാധാന്യമേറിയ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ സി അത്യാവശ്യമാണ്. പല രോഗാവസ്ഥയിലും ശരീരത്തെ സംരക്ഷിക്കാൻ ഇതിന് കഴിവുണ്ട്. ശരീരത്തിൽ നിർമ്മിക്കപ്പെടുന്നില്ല എന്നതുകൊണ്ടും ശരീരത്തിൽ ആവശ്യത്തിലധികമെത്തുന്നത് സംഭരിക്കപ്പെടുന്നില്ല എന്നതുകൊണ്ടും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ദിവസേനെയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം.


ഇവിടെ കിട്ടും
ഭക്ഷ്യസംസ്‌കരണം വിറ്റാമിൻ സിയുടെ അളവ് കുറയ്ക്കാൻ കാരണമാകും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി പച്ചയ്‌ക്ക് (സാലഡ്) അല്ലെങ്കിൽ മിതമായി പാചകം ചെയ്ത് ഉപയോഗിക്കുന്നത് വിറ്റാമിൻ സി നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. സപ്ലിമെന്റുകളേക്കാൾ നല്ലത് ഭക്ഷണത്തിലൂടെ തന്നെ വിറ്റാമിൻ സി ശരീരത്തിലെത്തുന്നതാണ്. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, തക്കാളി, കിവി, പച്ചമാങ്ങ, ചീര, ബ്രോക്കോളി, മുളപ്പിച്ച പയറുവർഗങ്ങൾ എന്നിവയും ലിവർ പോലുള്ള മൃഗസ്രോതസുകളും വിറ്റാമിൻ സിയുടെ മികച്ച സ്രോതസുകളാണ്.

പാചകം ചെയ്യല്ലേ 
l വേവിച്ചെടുക്കുമ്പോൾ വിറ്റാമിൻ സി വെള്ളത്തിൽ ലയിച്ചുചേരാൻ സാദ്ധ്യതയുണ്ട്. അധികമായിട്ടുള്ള വെള്ളം അരിച്ചുകളയാതെ ഉപയോഗപ്പെടുത്തി ഈ കുറവ് നികത്താം.
l പാചകരീതിയായ ബോയ്‌ലിംഗ്, റോസ്റ്റിംഗ്, എണ്ണയിൽ വറുത്തുകോരുക എന്നിവയും വിറ്റാമിൻ സിയുടെ നഷ്‌ടം കൂട്ടാനിടയുണ്ട്.
l പ്രിസർവ് ചെയ്തു സൂക്ഷിക്കുന്ന ഭക്ഷണത്തിലും വിറ്റാമിൻ സി കുറയാനിടയുണ്ട്
l ഉണക്കി സൂക്ഷിക്കുക, ഉയർന്ന ചൂടിലെ പാചകം, അതുപോലെ കോപ്പർ / ഇരുമ്പ് എന്നിവയുടെ സാന്നിദ്ധ്യത്തിലുള്ള എൻസൈമുകളുടെ പ്രവർത്തനം മൂലവും വിറ്റാമിൻ സി നഷ്‌ടപ്പെടാം.
ഗുണങ്ങളേറെ 
l വിറ്റാമിൻ സി എന്ന ആന്റി  ഓക്‌സിഡന്റിന് ഹൃദയത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ സിയുടെ ഉയർന്ന അളവ് ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം തടയുകയും അതുവഴി ഹൃദയധമനിയിൽ കൊഴുപ്പടിഞ്ഞ് തടസങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. 
l അമിതവണ്ണമുള്ളവരിൽ രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകുന്ന എന്റോതെലിൻ എന്ന പ്രോട്ടീന്റെ അളവ് കുറയ്‌ക്കാനും സഹായിക്കുന്നു. 
l വിറ്റാമിൻ സി രക്തത്തിലെ ആന്റി ഓക്‌സിഡന്റുകളുടെ അളവ് 30 ശതമാനത്തോളം വർധിക്കാൻ സാദ്ധ്യതയുണ്ട്. ഇത് പ്രതിരോധവ്യവസ്ഥയ്‌ക്ക് ഗുണകരമാണ്. 
l ആന്റി ഓക്‌സിഡന്റുകൾ സങ്കീർണമായ രോഗാവസ്ഥ തടയാൻ സഹായിക്കുന്നു. 
l നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയതിനാൽ അർബുദജന്യ പദാർഥങ്ങളെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ ഇത് സഹായകമാണ്.
l ഫ്രീ റാഡിക്കൽ കാരണമുള്ള ദോഷങ്ങളിൽ നിന്ന് ഒരുപരിധി വരെ ശരീരത്തെ സംരക്ഷിക്കുന്നു. രക്തസമ്മർദം കുറയ്‌ക്കുന്നു.
l ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. 
l യൂറിക് ആസിഡിന്റെ അളവും അതുവഴി ഗൗട്ട് രോഗത്തിന്റെ തീവ്രതയും കുറയ്‌ക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.
അധികമായാൽ 
l ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ അധികമായി ശരീരത്തിൽ എത്തുന്നത് മൂത്രത്തിലൂടെ പുറംതള്ളപ്പെടും. എന്നിരുന്നാലും 2000 മില്ലി ഗ്രാമിലധികം വിറ്റാമിൻ സി ഒന്നിച്ചുകഴിക്കുന്നത് വയറിളക്കം, ഛർദി എന്നിവയ്‌ക്ക് കാരണമായേക്കാം.
l ഇരുമ്പ് അമിതമായി അടിഞ്ഞുകൂടുന്ന രോഗാവസ്ഥയുള്ളവർ വിറ്റാമിൻ സി അമിതമായി സപ്ലിമെന്റ് രൂപത്തിൽ കഴിക്കുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കും. 
l വൃക്കയിൽ ഓക്‌സലൈറ്റ് കല്ലുകൾ രൂപപ്പെടാനും വിറ്റാമിൻ സിയുടെ അധിക അളവ് കാരണമായേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here