എല്ലാ അധ്യാപകരും വാക്‌സിന്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചതിനു ശേഷം മാത്രം വിദ്യാലയങ്ങള്‍ തുറക്കുകയെന്നത് പ്രാവര്‍ത്തികമല്ലെന്ന് ഡോ. ആന്റണി ഫൗസി. കഴിയുന്നത്ര അധ്യാപകര്‍ വാക്‌സിനേഷന്‍ സ്വീകരിക്കുകയെന്നതാണ് ഇപ്പോള്‍ സാധ്യമായ കാര്യം. വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാര്‍ഗ്ഗരേഖയില്‍ പറയുന്ന പ്രധാന കാര്യം അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയെന്നതാണെന്ന് ഡോ. ഫൗസി പറഞ്ഞു.

എല്ലാ അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം മാത്രമേ വിദ്യാലയങ്ങള്‍ തുറക്കാവൂ എന്നല്ല ഇതിനര്‍ത്ഥമെന്നും ഡോ. ഫൗസി പറഞ്ഞു. അധ്യാപകര്‍ക്ക് ലഭ്യമാകുന്ന വാക്‌സിനുകള്‍ ഒപ്റ്റിമല്‍ ആയിരിക്കുമെന്നും ഇപ്പോഴത്തെ പ്രധാന കാര്യം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് തിരികെയെത്തുക എന്നുള്ളതാണെന്നും ഫൗസി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുമ്പോള്‍ സിഡിസി നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുമെന്നും ഫൗസി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here