പി പി ചെറിയാന്‍

നോര്‍ത്ത് കരോളിന: വീട്ടില്‍ അര്‍ദ്ധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ഫെബ്രുവരി 13 ശനിയാഴ്ച അര്‍ദ്ധരാത്രി വില്യം സ്്ട്രീറ്റിലായിരുന്നു സംഭവം. വീട്ടില്‍ കയറിയ പ്രതി പണം ആവശ്യപ്പെട്ടു പന്ത്രണ്ടുകാരന്റെ അമ്മൂമ്മ എല്ലിസിനെ വെടിവെച്ചു. ഇത് കണ്ട കുട്ടി വീട്ടിനകത്തുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ചു തസ്‌കരനു നേരെ വെടിയുതിര്‍ത്തു. വീടിനകത്തു അതിക്രമിച്ചു കയറിയ രണ്ടുപേര്‍ക്കും വെടിയേറ്റുവെങ്കിലും അവര്‍ ഓടി പുറത്തുപോയി.

തുടര്‍ന്നു സംഭവ സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളില്‍ പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തവെ ഗോള്‍ഡബറൊ ഇന്റര്‍സെക്ഷനില്‍ പ്രതികളിലൊരാള്‍ വെടിയേറ്റു കിടക്കുന്നതുകണ്ടു. ഖലില്‍ ഹിയറിംഗ്(19) ലിന്‍സാ എല്ലിസ്(78) എന്നിവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹിയറിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാലിന് വെടിയേറ്റു എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ പോലീസ് അന്വേഷിച്ചു വരുന്നു.

ലിന്‍ഡാ എല്ലിസും, വെടിവെച്ച കുട്ടിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതിന് പോലീസ് വിസമ്മതിച്ചു. എല്ലിസിന്റെ കൊച്ചുമകനാണ് വെടിയുതിര്‍ത്ത പന്ത്രണ്ടുകാരനെന്ന് എല്ലിസിന്റെ ബന്ധു അറിയിച്ചു. കുട്ടി വെടിവെച്ചില്ലായിരുന്നുവെങ്കില്‍ എല്ലിസിനേയും എന്നേയും അവര്‍ കൊല്ലുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അമ്മാവന്‍ ഫണ്‍ഡോള്‍ഫ് ബണ്‍ പറഞ്ഞു. സ്വയ രക്ഷക്കു വേണ്ടിയാണ് വെടിവെച്ചതെന്ന് പോലീസ് കരുതുന്നു. കവര്‍ച്ചക്കെത്തിയ രണ്ടാമത്തെ പ്രതിയെകുറിച്ചും സൂചനയില്ല

LEAVE A REPLY

Please enter your comment!
Please enter your name here