കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ യുഎസിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് മെക്‌സിക്കോയാണെന്ന് അവകാശ വാദവുമായി മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍. ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായിരുന്നിട്ടും അമേരിക്ക പകര്‍ച്ച വ്യാധിയെ നേരിടുന്ന കാര്യത്തില് മെക്‌സിക്കോയെക്കാള്‍ മോശമായാണ് പ്രവര്‍ത്തിച്ചതെന്നും പ്രസിഡന്റ് വിമര്‍ശിച്ചു.

അതേസമയം അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോപ്പസ് ഒബ്രഡോര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ ഒദ്യോഗിക അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ഫെയ്‌സ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിനെ ലോപ്പസ് ഒബ്രഡോര്‍ അഹങ്കാരി എന്നു വിളിച്ചിരുന്നു. ബൈഡന്റെ സത്യപ്രതിഞ്ജയ്ക്കു മുന്‍പ് ഫോണില്‍ വിളിച്ച ലോപ്പസ് ഒബ്രഡോര്‍ മുന്‍ പ്രസിഡന്റ് ട്രംപുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ വരെ മെക്‌സിക്കോയില്‍ കൊറോണ വൈറസ് ബാധിച്ച് 181,809 പേര്‍ മരിച്ചു. യുഎസിലെ മരണസംഖ്യ അടുത്തിടെ 500,000 കവിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here