ലോകത്താകമാനം 100 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി ജി7 ഉച്ചകോടി. ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാവിഷയം കോവിഡും വാക്‌സിന്‍ വിതരണവുമായിരുന്നു. വാക്‌സിന്‍ വിതരണ ദൗത്യത്തിന്റെ ഭാഗമായി അമേരിക്ക 92 അവികസിത രാജ്യങ്ങള്‍ക്ക് 50 കോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. എട്ടു കോടി വാക്‌സിന്‍ ഈ മാസത്തിനകം നല്കും.

ജി7 ഉച്ചകോടിയിലെ മറ്റ് രാജ്യങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിന്‍ വിതരണ യജ്ഞത്തില്‍ പങ്ക് ചേരണമെന്ന് ജോ ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. 2022 ഓടെ കൊവിഡെന്ന മഹാമാരിയുടെ ഉന്മൂലനം ലക്ഷ്യമിട്ടാണ് ലോകത്താകമാനം 100 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്കുന്നത് അമേരിക്കയും ബ്രിട്ടണുമാണ്. പത്ത് കോടി വാക്‌സിനാണ് ബ്രിട്ടണ്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here