ട്വിറ്ററിനെതിരെ ഇന്ത്യയില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനായ എന്‍സിപിസിആറിന്റെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പോലീസാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ തുടര്‍ച്ചയായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

‘സേഫ് ഹാര്‍ബര്‍’ നിയമപരിരക്ഷ കേന്ദ്ര ഐടി മന്ത്രാലയം നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിനെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ കേസാണ് ഇത്. ഐ.ടി – പോക്സോ നിയമങ്ങള്‍ പ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. .ഗാസിയാബാദില്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്ററിനെതിരെ ഈ മാസം ആദ്യം കേസെടുത്തത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here