അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യം പൂര്‍ണ്ണമായി പിന്‍മാറിയതോടെ കൂടുതല്‍ സ്വതന്ത്രരായ താലിബാന്‍ നരനായാട്ട് നടത്തുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജനങ്ങളെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ഒരാളുടെ മൃതദേഹം കെട്ടിത്തൂക്കിക്കൊണ്ട് പറത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുഎസ് സൈന്യം അഫ്ഗാന്‍ പ്രതിരോധ സേനയ്ക്ക് നല്‍കിയതും ഉപേക്ഷിച്ച് പോയതുമായ നിരവധി പ്രതിരോധ ഉപകരണങ്ങള്‍ ഇപ്പോള്‍ താലിബാന്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും താലിബാന്റെ കൈവശമുണ്ട്. ഇതില്‍ നിന്ന് ഒരാളുടെ മൃതദേഹം താഴേക്ക് കെട്ടിത്തൂക്കിക്കൊണ്ട് കാണ്ഡഹാര്‍ പ്രവിശ്യയിലൂടെയാണ് താലിബാന്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ പറത്തിയത്.

കാണ്ഡഹാര്‍ പ്രവിശ്യയിലൂടെ താലിബാന്‍ പട്രോളിംഗ് നടത്തുന്നു എന്ന അടിക്കുറിപ്പോടെ താലിബാന്റെ നിയന്ത്രണത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാന്‍ മണ്ണ് ഇനി കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here