താലിബാനെ വരുതിയിലാക്കാനുള്ള തന്ത്രമാണ് ചൈന നടത്തുന്നതെന്ന് ജോ ബൈഡന്‍. ഉയിഗുറുകളുടെ വിഷയത്തില്‍ താലിബാന്റെ ഇടപെടലുണ്ടാവാതിരിക്കാനാണ് ഇപ്പോള്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്‍കി ചൈന കൂടെ നില്‍ക്കുന്നതെന്നും ബൈഡന്‍ വിമര്‍ശിച്ചു. പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍ ചൈനയുടെ കുതന്ത്രത്തെക്കുറിച്ച് സംസാരിച്ചത്.

ചൈനയുടെ പാത പിന്തുടര്‍ന്ന് പാകിസ്താനും, റഷ്യയും ഇറാനുമെല്ലാം ചെയ്യുന്നത് ഒരേ കാര്യമാണെന്നും ബൈഡന്‍ പറഞ്ഞു. സഹായങ്ങള്‍ നല്‍കി താലിബാനെ വരുതിയിലാക്കുക എന്നതാണ് എല്ലാവരുടേയും ഉദ്ദേശം. മറ്റ് മേഖലകളിലേക്ക് അവരുടെ ശ്രദ്ധയോ ഇടപെടലോ ഇല്ലാതാക്കി അഫ്ഗാനില്‍ മാത്രം ഒതുക്കി നിര്‍ത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇസ്ലാമിക ഭീകരത ഉയിഗുറുകളുടെ രക്ഷയ്ക്കായി താലിബാനിലൂടെ വളരാതിരിക്കാന്‍ ചൈന എല്ലാ അടവും പയറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here