പ്രേതം ശരിക്കുമുണ്ടോ എന്നറിയാന്‍ പ്രേതബാധയുള്ള വീട് വാങ്ങി ദമ്പതികള്‍. ദമ്പതിമാരായ ഡാനിയേല്‍ വിറ്റും ബെന്‍ റോക്കിയും 2.8 കോടി രൂപ ചെലവഴിച്ചാണ് ഇതിനായി പ്രേതബാധയുള്ള വീട് വാങ്ങിയത്. കൊട്ടാര സമാനമായ വീട് കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചത് കണ്ട് കൗതുകത്തിന്റെ പേരിലാണ് ദമ്പതികള്‍ അന്വേഷണം നടത്തിയത്.

അമേരിക്കയിലെ മേരിലാന്‍ഡിലെ കോട്ടാജ് സിറ്റിയിലാണ് കൊട്ടാരസമാനമായ ഈ വീടുള്ളത്. പ്രദേശത്തെ ഒരു കത്തോലിക്ക പുരോഹിതന്‍ വീട്ടിലെ താമസക്കാരനായ ആണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ടതാണ് വീട്ടിലെ പ്രേതബാധയ്ക്ക് പിന്നില്‍ പറഞ്ഞുകേള്‍ക്കുന്ന കഥ. ഈ വീട്ടിലെ പ്രേതബാധയെ ആസ്പദമാക്കി എക്സോര്‍സിറ്റ് എന്ന ഹോളിവുഡ് സിനിമയും നോവലും വരെ ഇറങ്ങിയിട്ടുണ്ട്.

വീടുവാങ്ങിയ ദമ്പതികള്‍ ഇവിടെ പ്രേതബാധയുണ്ടോയെന്നറിയാന്‍ ഏറെനാള്‍ താമസിച്ചു നോക്കി. ഒടുവില്‍ വീട്ടിലെ പ്രേതം നിരുപദ്രവകാരിയാണെന്നും തങ്ങളെ ഇതുവരെ ഉപദ്രവിച്ചിച്ചില്ലെന്നും ദമ്പതിമാര്‍ വ്യക്തമാക്കി. പ്രേതത്തെക്കുറിച്ചുള്ളത് കെട്ടുകഥ മാത്രമാകാമെന്നും ഇവര്‍ പറയുന്നു. എന്തായാലും ഗവേഷണത്തിന് ശേഷം 3.7 കോടി രൂപയ്ക്ക് ദമ്പതിമാര്‍ വീട് വിറ്റു.

 

LEAVE A REPLY

Please enter your comment!
Please enter your name here