അഫ്ഗാനിസ്താനില്‍ ഷിയ പള്ളിക്കുനേരെ നടന്ന ചാവേറാക്രമണത്തെ അപലപിച്ച് അമേരിക്ക. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ഇത് ഏറ്റവും വലിയ ദുരന്തമാണെന്നും അമേരിക്ക അപലപിച്ചു. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുമെന്നും ജെന്‍ സാകി അറിയിച്ചു.

യുഎസ് സൈന്യം അഫ്ഗാന്‍ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. പ്രാര്‍ത്ഥനയ്ക്കിടെയാണ് ഷിയ പള്ളിക്കുനേരെ സ്ഫോടനം ഉണ്ടായത്. ചാവേറാക്രമണത്തില്‍ നൂറോളം പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് പ്രാദേശിക ഘടകമായ ഐഎസ് ഖൊറോസാന്‍ ഏറ്റെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here