മാരകമായ ചുമ സെപ്‌സിസായി മാറിയതിനെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന മുന്‍ നഴ്‌സ് തൂങ്ങി മരിച്ചു. മുന്‍ ബ്രിട്ടീഷ് നഴ്‌സ് 53കാരിയായ ജെയ്ന്‍ കാര്‍പെന്ററാണ് തൂങ്ങിമരിച്ചത്. സൗത്ത് വെയില്‍സിലെ മെര്‍തിര്‍ ടൈഡ്ഫില്‍ സ്വദേശിയാണ് ജെയ്ന്‍. ഭര്‍ത്താവ് റോബ് കാര്‍പെന്റ് വീട്ടിലെത്തുമ്പോള്‍ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിര്‍ത്താതെയുള്ള ചുമ ശ്രദ്ധിക്കാതെ പോയതിനെത്തുടര്‍ന്ന് അത് ന്യൂമോണിയയാവുകയും പിന്നീട് സെപ്‌സിസ് ബാധിക്കുകയുമായിരുന്നു. 2016ലാണ് ജെയ്‌നിന് സെപ്‌സിസ് ബാധിച്ചത്. പിന്നീട് രണ്ട് മാസത്തോളം ജെയ്ന്‍ കോമാ സ്‌റ്റേജില്‍ കിടന്നു. അതിനു ശേഷം അണുബാധ പടര്‍ന്നതിനെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചു നീക്കി.

അതിനു ശേഷം അവള്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നുവെന്നും സെപ്‌സിസിനെക്കുറിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും ഭര്‍ത്താവ് റോബ് പറഞ്ഞു. എന്നാല്‍ 2019 ഓടെ അവള്‍ വീണ്ടും തകര്‍ന്നു. വിഷാദത്തിനടിമയായി. അമിത മദ്യപാനം ശീലമാക്കി. പിന്നീട് ജീവിതം തകര്‍ന്നുതുടങ്ങിയെന്നും റോബ് പറഞ്ഞു.

എന്നാല്‍ അവള്‍ തന്റെ ജീവിതത്തിലെ പ്രകാശം പരത്തുന്ന നക്ഷത്രമായിരുന്നുവെന്ന് റോബ് പറഞ്ഞു. അവള്‍ കരുത്തയായ അതിശയകരമായ സ്ത്രീയായിരുന്നു. ആ നക്ഷത്രം ഇല്ലാതായി എന്നും റോബ് മാനസിക വിഷമത്തോടെ പറഞ്ഞ#ു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here