ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് മകളെ അടിച്ചു കൊന്ന ശേഷം ഒളിവില്‍ പോയ പ്രതിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. 22കാരിയായ കാതറീന്‍ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഗ്രിഗറി കെലെമെനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ ഗ്രിഗറി ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. പിന്നാലെ ഭാര്യ ഷെറി കെലെമെനെയും മര്‍ദ്ദിച്ചുവെങ്കിലും രക്ഷപ്പെട്ടോടിയ ഇവര്‍ 911ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ന്യൂജേഴ്‌സിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഗ്രിഗറിയുടെ മൃതദേഹം കണ്ടെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here