വീടുവിട്ടിറങ്ങിപ്പോയ പതിനഞ്ചുവയസ്സുകാരായ പ്രണയിതാക്കളെ സുരക്ഷിതരായി കണ്ടെത്തി. കഴിഞ്ഞ ദിവസം ലോംഗ് ഐലന്‍ഡില്‍ നിന്നാണ് കൗമാരക്കാരെ കാണാതായത്. സ്‌കൂളില്‍ നിന്ന് ക്ലാസിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ വീടുകളിലേക്ക് മടങ്ങി വന്നിരുന്നില്ല. അതേസമയം ഒരു വിദ്യാര്‍ത്ഥി ഇവരെ റെയില്‍വേസ്റ്റേഷനില്‍ ഇറക്കിയതായി തെളിവുകള്‍ ലഭിച്ചിരുന്നു.

കെയ്ലി കാറ്റലാനോ കാമുകന്‍ വിന്‍സെന്റ് അബോലാഫി എന്നിവരെയാണ് വ്യാഴാഴ്ച അവരുടെ മനോര്‍വില്ലെ വീടുകളില്‍ നിന്ന് കാണാതായതായത്. ഇരുവര്‍ക്കും പതിനഞ്ച് വയസ്സാണ് പ്രായം. കെയ്ലിയുടെ പിതാവ് ജോസഫ് കാറ്റലാനോയാണ് മകളേയും സുഹൃത്തിനേയും കണ്ടെത്തിയത്. 42-ആം സ്ട്രീറ്റ്-പോര്‍ട്ട് അതോറിറ്റി സബ്വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ചില്‍ ഇരിക്കുന്നതായി കണ്ടെത്തിയത്.

അതേസമയം ഇവര്‍ എന്തിനാണ് വീട് വിട്ട് പോയതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ഇരുവരുടേയും മാതാപിതാക്കള്‍ പ്രതികരിച്ചു. സെപ്തംബര്‍ മുതല്‍ ഡേറ്റിംഗിലായിരുന്ന തന്റെ മകളും വിന്‍സെന്റും എന്ന് കെയ്ലീയുടെ അമ്മ ദി പോസ്റ്റിനോട് സ്ഥിരീകരിച്ചു. കൗമാരക്കാരെ സുരക്ഷിതരായി റോങ്കോണ്‍കോമ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയെന്ന് പോലീസ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here