മലയാളി വിമുക്ത സൈനികന്‍ ടെക്സാസില്‍ വെടിയേറ്റ് മരിച്ചു. ടെക്‌സാസിലെ എല്‍ പസോയില്‍ നടന്ന വെടിവെയ്പ്പിലാണ് ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റം എന്ന ജെയ്‌സണ്‍ മരണപ്പെട്ടത്. ജോണ്‍ കണ്ണിങ്ങാമിലെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് ജെയ്‌സന്‍ ആക്രമിക്കപ്പെട്ടത്. പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് അക്രമി ജെയ്‌സന് നേരെ വെടിയുതിര്‍ക്കുയായിരുന്നു.

വെടിയേറ്റ ജെയ്‌സണ്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. അതേസമയം ജെയ്‌സനെ വെടിവെച്ച അക്രമിക്കും വെടിയേറ്റതായാണ് വിവരം. ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. അക്രമി ആരാണെന്നോ, എന്തിനാണ് ജെയ്‌സനെ വെടിവെച്ചതെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. അക്രമിക്ക വെടിയേറ്റത് എങ്ങനെയാണെന്ന കാര്യവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തിന് പിന്നില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എല്‍ പാസൊ പോലീസ് അന്വേഷിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ടില്‍ നിന്ന് യുഎസ് എയര്‍ഫോര്‍സിന്റെ ആര്‍ഓടിസി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജെയ്‌സന്‍ വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററിയില്‍ ജോലിക്ക് പ്രവേശിക്കുകയായിരുന്നു. 2012ല്‍ യുഎസ് മിലിറ്ററിയിലെ ക്യാപ്റ്റന്‍ പദവിയിലിരുന്നാണ് വിരമിച്ചത്. പാലാ സ്വദേശി മാണി പകോലോമറ്റത്തിന്റെയും എലിസബത്ത് പകലോമറ്റത്തിന്റെയും മകനാണ് ജെയ്‌സന്‍. അവിവാഹിതനാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here