കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ പതിനേഴു വയസ്സുകാരന്‍ അറസ്റ്റില്‍. ഫ്രാങ്ക് ഡെലിയന്‍ ജൂനിയര്‍ എന്ന പതിനേഴുകാരനാണ് തന്റെ മുന്‍ കാമുകിയെ 22 തവണ വെടിവെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. പതിനാറുകാരിയായ ഡയമണ്ട് അല്‍വാരെസാണ് കൊല്ലപ്പെട്ടത്. തന്റെ വളര്‍ത്തു നായയുമായി നടക്കുന്നതിനിടെയാണ് അല്‍വാരസിനെ കാമുകനായ ഡെലിയന്‍ വെടിവെച്ചു കൊന്നത്.

ഹൂസ്റ്റണിലെ പാര്‍ക്കിന് സമീപത്താണ് അല്‍വാരസിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്കൊപ്പം പോയ പീനട്ട് എന്ന നായ തനിയെ വീട്ടിലേക്ക് തിരിച്ചു വന്നത് കണ്ടതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ മകളെ അന്വേഷിച്ചിറങ്ങിയത്. പാര്‍ക്കിന് സമീപം വെടിയേറ്റ് കിടക്കുന്ന മകളെ കണ്ടെത്തിയുടന്‍ അമ്മ കുട്ടിക്ക് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നു.

ഡെലിയന്‍ ചീറ്റ് ചെയ്യുന്നതായി പെണ്‍കുട്ടിക്ക് വിവരം ലഭിച്ചതിനു പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പാര്‍ക്കില്‍ വരണം സംസാരിക്കാനുണ്ടെന്ന ഡെലിയന്റെ മെസേജ് ലഭിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പാര്‍ക്കിലെത്തിയത്. എന്നാല്‍ ഡെലിയന്‍ പെണ്‍കുട്ടിയെ തുരുതുരാ വെടിവെച്ച് കൊല്ലുകയായിരുന്നു.

തന്റെ മകളും കൊലയാളിയും ഒരു വര്‍ഷത്തോളം ‘ഓണ്‍ ആന്റ് ഓഫ്’ ഡേറ്റ് ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ അമ്മ അന്ന മച്ചാഡോ പറഞ്ഞു. തന്റെ മകള്‍ അവനെക്കുറിച്ച് പറഞ്ഞ് എപ്പോഴും കരയുമായിരുന്നുവെന്നും മച്ചാഡോ പോലീസിനോട് പറഞ്ഞു. പ്രതിയെ ഹാരിസ് കൗണ്ടി ജയിലിലേക്കയച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here