പി പി ചെറിയാന്‍

ഡാളസ്: ജീവിതത്തില്‍ തുടര്‍ച്ചയായി പ്രതിസന്ധികളും പരിശോധനകളും വരുന്നത് നിരാശയിലേക്കു നയിക്കുന്നതിനല്ല മറിച്ചു ജീവിതത്തെ സമൂലമായി ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണെന്ന് വിശുദ്ധ വേദപുസ്തകത്തില്‍ നിന്നും ഇയ്യോന്റെ ജീവിതത്തെ സവിസ്തരം പ്രതിവാദിച്ചുകൊണ്ടു സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡള്ളാസിന്റ വികാരിയും പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനുമായ റവ. റെജീവ് സുകു അഭിപ്രായപ്പെട്ടു

ഒക്ടോബര്‍ 20 മുതല്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് പാരിഷ് മിഷനും യുവജനസഖ്യവും സംയുക്തമായി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പ്രാരംഭരാത്രി ഇയ്യോബു 42-മത് അധ്യായത്തെ അധികരിച്ചു വചന ശുശ്രുഷ നിര്‍വഹിക്കുകയായിരുന്നു റവ. റെജീവ് സുകു. ഇയ്യോബു ഭക്തനായ പുരുഷനാണെന്ന് ദൈവവും സാത്താനും ഭാര്യയും കൂട്ടുകാരും ഒരുപോലെ സാക്ഷ്യപെടുത്തിയിരിക്കുന്നതു നമ്മുടെ മുന്‍പില്‍ വച്ചിരിക്കുന്ന വലിയൊരു വെല്ലുവിളിയാണെന്ന് അച്ചന്‍ പറഞ്ഞു. നമ്മളെക്കുറിച്ചു അങ്ങനെ ഒരു സാക്ഷ്യം ലഭിക്കുമോ ?അച്ചന്‍ ചോദിച്ചു.

ജീവിതത്തില്‍ എല്ലാം സുരക്ഷിതമാണെന്നും ശാന്തമാണെന്നു നിനച്ചിരിക്കുമ്പോള്‍ ആഞ്ഞടിച്ച ചുഴലി ഇയോബിനുണ്ടായിരുന്ന സര്‍വ്വതും കവര്‍ന്നെടുത്തപ്പോള്‍ ദൈവത്തെ തള്ളിപറയുകയൊ, അവന്റെ വിശ്വസ്തതയെ സംശയിക്കുകയോ ചെയ്യാതെ ദൈവത്തില്‍ മാത്രം ആശ്രയിച്ച പ്രത്യാശയോടെ കാത്തിരുന്നതിനെ ഫലമായി ദൈവം മറ്റൊരു ചുഴലിയില്‍ പ്രത്യക്ഷപെടുകയും എന്തെല്ലാം അവനു നഷ്ടപെട്ടുവോ അതിന്റെ പതിന്മടങ്ങ് തിരിച്ചു നല്‍കിയതായും നാം കാണുന്നു. നീ എന്നെ അറിയുന്നുവെന്നും നീ എന്നെ വീണ്ടെടുക്കുമെന്നും നിനക്ക് സകലവും സാധ്യമാണെന്നും നിന്റെ ഉദ്ദേശമൊന്നും അസാധ്യമല്ലെന്നുമുള്ള തിരിച്ചറിവാണ് ഇയ്യോബിന്റെ ജീവിതത്തെ പ്രത്യാശയില്‍ നിലനില്‍ക്കാന്‍ സഹായിച്ചതെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി.

ഇയ്യോബിന്റെ പാപം നിമിത്തമോ ,മക്കളുടെ പാപം നിമിത്തമോ അല്ല ജീവിതത്തില്‍ പരിശോധനകളും,പ്രതിസന്ധികളും വരുന്നതെന്നും ദൈവ മഹത്വം വെളിപ്പെടുത്തതിനാണെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടു അച്ചന്‍ പ്രസംഗം അവസാനിപ്പിച്ചു. ഒക്ടോബര്‍ 20 വെള്ളിയാഴ്ച രാവിലെ 10ന് ക്രമീകരിച്ച ഉപവാസ പ്രാര്‍ത്ഥനയോടും വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോടും കൂടിയാണ് കണ്‍വെന്‍ഷനു തുടക്കം കുറിച്ചത്. കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ച ഇടവക വികാരി റവ. ഷൈജു സി ജോയ് പ്രാരംഭ പ്രാര്‍ത്ഥനയും ആമുഖ പ്രസംഗവും നടത്തി.

ടെന്നി കോശി സ്വാഗതം പറഞ്ഞു. അലക്‌സാണ്ടര്‍ ജോസഫ് മധ്യസ്ഥ പ്രാര്‍ത്ഥനക്കു നേത്രത്വം നല്‍കി റോബിന്‍ ചേലങ്കരി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. സമാപന പ്രര്‍ത്ഥനക്കും യോഗം സമാപിച്ചു. 21 തീയതി ശനി വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോട് കൂടി കണ്‍വെന്‍ഷന്‍ ആരംഭിക്കുമെന്നും എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥന പൂര്‍വം കടന്നുവരണമെന്നും പാരിഷ് മിഷന്‍ സെക്രട്ടറി അലക്‌സ് കോശി, യുവജനസഖ്യം സെക്രട്ടറി അജി മാത്യു എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here