പി പി ചെറിയാൻ

ഫ്‌ളോറിഡ: ക്രിസ്മസ് സമ്മാനങ്ങളെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരി വെടിയേറ്റ് മരിച്ച സംഭവത്തിൽ കൗമാരക്കാരായ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. 23 കാരിയായ അബ്രിയേൽ ബാൾഡ്‌വിൻ തന്റെ 10 മാസം പ്രായമുള്ള മകനെ വാഹനത്തിനുള്ളിൽ കയറ്റുന്നതിനിടെ ഇളയ സഹോദരൻ ഡമർകസ് കോലി (14) നെഞ്ചിൽ വെടി വെക്കുകകയായിരുന്നു.

തുടർന്ന് ഡാമർകസിനെ അവന്റെ മൂത്ത സഹോദരൻ വെടിവച്ചു. 15 കാരനായ ഡാർക്കസ് കോലി, തന്റെ സെമി-ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത് . പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് തോക്ക് വലിച്ചെറിഞ്ഞ് ഡാർകസ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി ഷെരീഫ് ബോബ് ഗ്വാൾട്ടിയേരി പറഞ്ഞു. വെടിയേറ്റ ഇളയസഹോദരനായ 14 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിട്ടയച്ചാൽ ഉടനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റ യുവതി മരിച്ചതായി ആശുപത്രിയിൽ വെച്ച് സ്ഥിരീകരിച്ചു. രണ്ട് കുട്ടികളുടെ അമ്മയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിന് അപകടമൊന്നും സംഭവിച്ചിട്ടില്ല.

പ്രാദേശിക പ്രോസിക്യൂട്ടർമാർ കേസ് പരിശോധിച്ചു സഹോദരിയെ കൊലപ്പെടുത്തിയതിന് 15 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here