ചെങ്ങന്നൂരില്‍ അമേരിക്കന്‍   മലയാളിയെ കൊന്നതായി  മകന്റെ കുറ്റസമ്മതം. ജോയി വി. ജോണിനെ  കൊന്നശേഷം കത്തിച്ചതായി മകന്‍ ഷെറിന്‍ പൊലീസിനോട് സമ്മതിച്ചു. അവശിഷ്ടങ്ങള്‍ പുഴയില്‍ ഒഴുക്കിയെന്നും  ഷെറിന്‍ വെളിപ്പെടുത്തി. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.

ചെങ്ങന്നൂരിലെ പ്രവാസി മലയാളിയുടെ തിരോധാനത്തിൽ മകന്‍ ഷെറിന്‍ കസ്റ്റഡിയിലായിരുന്നു‍.  പിടികൂടിയത് കോട്ടയത്ത് നിന്ന്. അമേരിക്കയിൽ നിന്നു മൂന്നുദിവസം മുൻപെത്തിയ പ്രവാസി മലയാളിയെയും നാട്ടിലുണ്ടായിരുന്ന മകനെയും ദൂരുഹ സാഹചര്യത്തിൽ കാണാതായിരുന്നു. ചെങ്ങന്നൂർ മംഗലത്ത് ഉഴത്തിൽ ജോയി വി.ജോൺ (68) മകൻ ഷെറിൻ ജോൺ (36) എന്നിവരെയാണു കാണാതായത്.  പരാതിയെ തുടർന്നു ജോയിയുടെ ഉടമസ്ഥതയിൽ ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും  രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തി. അബദ്ധം പറ്റിയെന്നു കഴിഞ്ഞ ദിവസം മകൻ ഷെറിൻ അമേരിക്കയിലുള്ള അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. 

മംഗലത്തുളള വീട്ടിലും ചെങ്ങന്നൂര്‍ ടൗണിലുളള ഗോഡൗണിലും പൊലീസ് പരിശോധന നടത്തി. ഗോഡൗണിനുളളില്‍ രക്തക്കറ കണ്ടെത്തി. ഇവിടെ തുണിയടക്കം കൂട്ടിയിട്ട് കത്തിച്ചതിന്റെ സൂചനകളുണ്ടായിരുന്നു. ഗോഡൗണില്‍ പിടിവലി നടന്നതിന്റെ സൂചനയും രക്തക്കറയുമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ടെക്നോപാർക്കിൽ ഉദ്യോഗസ്ഥനാണ് ഷെറിൻ. 

LEAVE A REPLY

Please enter your comment!
Please enter your name here