രണ്ടാഴ്ച്ച മുന്‍പ് നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം. ഡൊണാള്‍ഡ് ട്രംപ് നേരിയ വോട്ടിന് വിജയിച്ച വിസ്‌കോന്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജില്‍ സ്റ്റെയ്ന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കി.

ട്രംപ് ജയിച്ച മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും സ്റ്റെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

തെരഞ്ഞെടുപ്പി്ല്‍ വിന്‍കോസിനില്‍ നിന്ന് ട്രംപിന് 10 ഇലക്ടറല്‍ വോട്ടാണ് ലഭിച്ചത്. മിഷിഗണില്‍ നിന്നും 16 ഉം പെന്‍സില്‍വാനിയയില്‍ നിന്ന് 20 വോട്ടുകളും ട്രംപിന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here