പെന്‍സില്‍വാനിയ: പിറക്കാതെ പോയ മൂന്ന് കുട്ടികളുടെ പേരില്‍ 100,000 ഡോളര്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സബ്രീനാ സ്‌ട്രോതേഴ്‌സ് (23) എന്ന മാതാവ് പോലീസിന് കീഴടങ്ങി. ഡിസം. 12 തിങ്കളാഴ്ച കീഴടങ്ങിയ യുവതിയുടെ പേരില്‍ കളവ്, തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുത്തതായി പോലീസ് പറഞ്ഞു.

2008 മൂന്ന് കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും ജനിച്ചിരുന്നില്ല. എന്നാല്‍ 2008 നവം 2ന് മൂന്ന് കുട്ടികളും ജനിച്ചതായി കൃത്രിമ രേഖകള്‍ ചമച്ച്് 2016 മാര്‍ച്ച് വരെ ആനുകൂല്യങ്ങള്‍ നേടിയിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

സബ്രീനയുടെ ഒരു ബന്ധുവാണ് തട്ടിപ്പിന്റെ വിവരം അധികാരികളെ അറിയിച്ചത്. മെഡിക്കല്‍ അസിസ്റ്റന്‍സ് ഫണ്ട് (89, 453), സപ്ലിമെന്റല്‍ ന്യൂട്രീഷിന്‍സ് (37 269), ഗ്രാന്റ് (2703) എന്നീ ഇനങ്ങളില്‍ 128,795 ഡോളര്‍ പെന്‍സില്‍വാനിയ ഹ്യൂമണ്‍ സര്‍വീസസില്‍ നിന്നും കൈപറ്റിയതായി ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

കുട്ടികളെ കുറിച്ച് അന്വേഷിച്ച പോലീസിനോട് അറ്റ്‌ലാന്റയില്‍ പിതാവിനോടൊപ്പം താമസിക്കുന്നു എന്നാണ് സബ്രീനൊ പറഞ്ഞത്. 1887, 1945, 1960 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച മൂന്ന് പേരുടെ സോഷ്യല്‍ സെക്യൂരിറ്റി നംബര്‍ ഇവര്‍ ദുരുപയോഗം ചെയ്തു. പെന്‍സില്‍വാനിയ അലിഗനി കൗണ്ടി കോടതിയില്‍ ഡിസം. 22ന് ഈ കേസ്സ് വാദം കേള്‍ക്കൂം.

LEAVE A REPLY

Please enter your comment!
Please enter your name here