ന്യൂയോർക്ക്: പ്രാദേശിക ഭരണകൂടവുമായുളള തർക്കം മൂത്തപ്പോൾ വ്യത്യസ്‌തമായ ഒരു പ്രതിഷേധ രീതിയുമായി എത്തിയ യുവാവ് ശ്രദ്ധേയനാകുന്നു.സ്വന്തം വീട്ടുമുറ്റത്ത് ലിംഗത്തിന്റെ രൂപത്തിൽ സ്‌തൂപം കെട്ടിപ്പടുത്താണ് യുവാവിന്റെ പ്രതിഷേധം. പ്രതിഷേധത്തിന് കെട്ടിപ്പടുത്ത ലിംഗത്തിന്റെ രൂപം കാരണം വലിയ നിയമപോരാട്ടമാണ് യുവാവ് നേരിടുന്നത്.

ഒരു വർക്‌ ഷോപ്പിന്റെ പുതുക്കി പണിയലുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ന്യൂയോർക്കിലെ 32കാരനായ മരപ്പണിക്കാരൻ ജാമിയാണ് വീടിന് മുന്നിൽ ഏഴടി നീളത്തിൽ സ്‌തൂപം തീർത്തത്. 2016ലെ ക്രിസ്‌തുമസിന് പിറ്റേന്ന് സ്വന്തം വർക്‌ ഷോപ്പ് കത്തിപ്പോയതിനു ശേഷം അതിന്റെ പുനരുദ്ധാരണത്തിന് ശ്രമിക്കവേ അധികാരികളുമായുണ്ടായ തർക്കമാണ് ഇത്തരമൊരു സ്തൂപം പണിയാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്

വർക് ഷോപ്പ് പണിയാൻ സ്വന്തം പ്ലാൻ പോലും ഇദ്ദേഹം പാലിച്ചില്ല എന്ന് ബിൽഡിംഗ് ഇൻസ്‌പെക്ടർമാർ പറയുന്നു. അതിനു പ്രതികാരമാണ് ഈ സ്തൂപമെന്നാണ് അധികൃതർ പറയുന്നത്. പൂർണ ലിംഗത്തിന്റെ രൂപവുമായി സ്‌തൂപത്തിന് സാമ്യതകളേറെയാണ്. ഒരു പൈൻ മരവും മറ്റു ചില തടി കഷണങ്ങളും ഉപയോഗിച്ചാണ് സ്തൂപം പൂർത്തിയാക്കിയത്. ഇതിനെതിരെ ലൈംഗികമായി പ്രകോപനം സൃഷ്‌ടിക്കുന്ന വസ്തു പൊതുവിടത്തിൽ പ്രദർശിപ്പിച്ചു എന്ന നിലയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഒമ്പത് ദിവസത്തോളം സ്തൂപം അവിടെ നിലനിന്ന ശേഷം അധികാരികളെത്തി അത് നീക്കം ചെയ്തിരുന്നു. ഇതിനെതിരെയും ഇയാൾ പ്രതിഷേധിച്ചു. നിലവിൽ 30 ദിവസത്തെ സമയം കൂടി കോടതി അനുവദിച്ചിരിക്കുകയാണ്. അതിനുളളിൽ ജാമി സ്‌തൂപം വീടിന് മുന്നിൽ നിന്ന് മാറ്റുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here