ബാള്‍ട്ടിമോറില്‍ പോപ്പീസ് റസ്റ്റോറന്റിന്റെ സുരക്ഷാ ജീവനക്കാരന് വെടിയേറ്റു. പുലാസ്‌കി ഹൈവേക്കക്കരികിലായുള്ള പോപ്പീസ് റസ്റ്റോറന്റിലെത്തിയ കസ്റ്റമറാണ് റസ്റ്റോറന്റിനകത്തേക്ക് വെടി വെച്ചത്. രാത്രി ഒന്‍പതരയോടെയാണ് സംഭവം. കടയിലെത്തിയ കസ്റ്റമര്‍ സെക്യൂരിറ്റി ഗാര്‍ഡുമായി തര്‍ക്കത്തിലാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് പുറത്തേക്ക് പോയ ഇയാള്‍ പെട്ടന്ന് തന്നെ കടക്കകത്തേക്ക് വെടി വെക്കുകയായിരുന്നു.

വെടിയേറ്റ് റസ്റ്റോറന്റിന്റെ ചില്ലുകള്‍ തകര്‍ന്നാണ് ഗാര്‍ഡിന് പരുക്കേറ്റത്. കടയില്‍ വന്ന സെക്യൂരിറ്റി ഗാര്‍ഡുമായി ബഹളമുണ്ടാക്കിയ കസ്റ്റമര്‍ ഗാര്‍ഡിന്റെ മുഖത്തേക്ക് തുപ്പിയ ശേഷമാണ് പുറത്തേക്കിറങ്ങിയതും വെടിവെച്ചതും. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here