ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ഇനി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകന്‍ എലന്‍ മസ്‌കിനു സ്വന്തം. ആമസോണ്‍ സ്ഥാകന്‍ ജെഫ് ബെസോസിനെ രണ്ടാമതാക്കിക്കൊണ്ടാണ് യുഎസ് വ്യവസായിയായ എലന്‍ മസ്‌ക് സമ്പന്ന പട്ടികയില്‍ ഒന്നാമതെത്തിയത്. 2017 മുതല്‍ ഇതുവരെ ജെഫ് ബെസോസായിരുന്നു ഏറ്റവും ധനികനായ വ്യക്തി. എന്നാല്‍ 2021 ന്റെ തുടക്കത്തില്‍ തന്നെ ആ സ്ഥാനം എലന്‍ മസ്‌ക് സ്വന്തമാക്കിയിരിക്കുകയാണ്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ മസ്‌കിന് 18,850 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. 18,700 കോടി ഡോളറാണ് ജെ്ഫ്‌ബെസോസിന്റെ നിലവിലെ ആസ്തി.  ഓഹരി മൂല്യങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ഈ മാജിക്കിന് കാരണം. വ്യാഴാഴ്ച ടെസ്‌ല ഓഹരികളുടെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ഓഹരി വില കുതിയ്ക്കുന്നതിന് അനുസരിച്ച് ശതകോടീശ്വരന്‍മാരുടെ സമ്പത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

ആമസോണ്‍ ഓഹരി മൂല്യത്തിലെ കുതിപ്പിനെത്തുടര്‍ന്ന് 2017 ല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്നാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നത്. ഇപ്പോള്‍ ടെസ്‌ല ഓഹരികളുടെ മൂല്യം കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് ജെഫ് ബെസോസിനെ മറികടന്ന് എലന്‍ മസ്‌ക് ഒന്നാം സ്ഥാനം പിടിച്ചെടുത്തിരിക്കതുകയാണ്. കഴിഞ്ഞ ഒറ്റ വര്‍ഷം 15000 കോടിഡോളര്‍ ആയി എലന്‍ മസ്‌കിന്റെ സമ്പാദ്യം വളര്‍ന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ടെസ്‌ല ഓണേഴ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എലന്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന പട്ടികയില്‍ ഒന്നാമതെത്തിയ വിവരം പങ്കു വെച്ചത്. ഈ ബഹുമതി വിചിത്രമായിരിക്കുന്നു എന്നാണ് 42കാരനായ എലന്‍ മസ്‌ക് ട്വിറ്ററില്‍ പ്രതികരിച്ചത്. ജോലിയിലേക്ക് മടങ്ങുന്നുവെന്നും അദ്ദേഹം കുറിച്ചു. തന്റെ സമ്പത്തിന്റെ പകുതിയും ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിയ്ക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here