ബോക്‌സിംഗ് താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ ലിയോൺ (67) അന്തരിച്ചു. ലാസ വേഗസിൽ വച്ചായിരുന്നു അന്ത്യം.
ലോക ബോക്‌സിംഗ് ചാമ്പ്യനായ മുഹമ്മദലിയെ പരാജയപ്പെടുത്തി ഹൈവി വെയിറ്റ് ചാമ്പ്യൻഷിപ്പ് നേടിയത് ബോക്‌സിംഗ് ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രോസ്‌റ്റ്രേറ്റ് ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു ലിയോൺ. ഭാര്യയും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് ലിയോണിനടുത്തുണ്ടായിരുന്നു.
1978 ൽ 15 ാം റൗണ്ടിലാണ് ബോക്‌സിംഗ് പ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുഹമ്മദലിയെ ലിയോൺ കീഴടക്കിയത്. 1981 ൽ വീണ്ടും മുഹമ്മദലിയുമായി ഏറ്റുമുട്ടിയെങ്കിലും മൂന്നാം റൗണ്ടിൽ പരാജയം സമ്മതിച്ചു പിൻവാങ്ങുകയായിരുന്നു.
കടുത്ത മദ്യപാനിയായി തീർന്ന ലിയോണിന് ഗുസ്തി മൽസരത്തിനിടയിൽ തലയ്‌ക്കേറ്റ പ്രഹരത്തിൽ തലച്ചോറിന് തകരാർ സംഭവിക്കുകയായിരുന്നു. 1953 ജൂലായി 11 ൽ സെന്റ് ലൂയീസിലായിരുന്നു ലിയോണിന്റെ ജനനം. സഹോദരൻ മൈക്കിളും ഗുസ്തി താരമായിരുന്നു. 1976 ലെ ഒളിമ്പിക്‌സിൽ ലൈറ്റ് ഹെവി വെയിറ്റ് ഗോൾഡ് മെഡൽ നേടിയപ്പോൾ സഹോദരൻ മൈക്കിൾ മിഡിൽ വെയിറ്റിൽ ഗോൾഡ് കരസ്ഥമാക്കി ശ്രദ്ധേയനായി