പി പി ചെറിയാന്‍

മോണ്ട്(ടെക്‌സസ്): മതവിശ്വാസത്തിന്റെ പേരില്‍ 13 വയസ്സുള്ള മകളെ 47കാരന് വിവാഹം ചെയ്തുകൊടുത്ത മാതാവ് കുറ്റക്കാരിയാണെന്ന് ഫോര്‍ട്ട് ബെന്റ് കോടതി വിധിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു ഈ അസാധാരണ വിധി ഉണ്ടായത്. ചെറി പെയ്ടണ്‍ എന്ന നാല്‍പത്തിമൂന്നുകാരിയായ മാതാവിന് 30 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോര്‍ട്ട് ബെന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

2017 ലാണ് ലൈംഗീക ചൂഷണത്തിന് വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വിശദീകരിച്ചത്. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതായി കുട്ടി ഡോക്ടറെ അറിയിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മാതാവ് തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും, അത് തന്റെ മതത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിച്ചു.

അധികൃതരുടെ ശ്രദ്ധയില്‍ ഈ വിവാഹം വരുന്നതിന് ഒരു വല്‍ഷം മുമ്പു തന്നെ കുട്ടി പ്രായമുള്ള മനുഷ്യന്റെ ഭാര്യയായിരുന്നുവെന്ന് പ്രോസിക്യൂട്ടേഴ്‌സ് കണ്ടെത്തിയിരുന്നു. ടെക്‌സസ്സില്‍ നിയമപരമായ വിവാഹം 18 വയസ്സാണ്. എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പതിനാറ് വയസ്സുള്ള കുട്ടികള്‍ക്കും വിവാഹിതരാകുന്നതിന് ടെക്‌സസ്സ് നിയമം അനുമതി നല്‍കുന്നുണ്ട്. ഈ സംഭവത്തില്‍ നാല്‍പത്തിയേഴുകാരനായ സ്റ്റീവന്‍ കാര്‍ട്ടിയേയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2017 ജൂണ്‍ 22നാണ് ഇതു സംബന്ധിച്ചു പോലീസ് കേസ്സെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here