ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ കരാർ ഒപ്പിട്ട കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ പുറപ്പെടുവിപ്പിച്ച ഉത്തരവിൽ പറയുന്നു.

 

 

ഉത്തരേന്ത്യയിൽ ആട്ടയുടെ വില ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമമുണ്ടായാൽ അവിടത്തെ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.


‘രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയും മറ്റ് ദുർബല രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് കയറ്റുമതി താത്ക്കാലികമായി നിരോധിച്ചത്’- സർക്കാർ ഉത്തരവിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.


റഷ്യ-യുക്രെയിൻ യുദ്ധം മൂലം രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വിലയിൽ 40 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിച്ചു. ഡിമാൻഡ് വർദ്ധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിന്റെ വില കൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here