സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലേലം ചെയ്ത് റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറാറ്റോവ്. 103.5 മില്യണ്‍ ഡോളറിനാണ് പുരസ്‌കാരം ലേലം ചെയ്തത്. ഈ തുക യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കായി നല്‍കുന്നതായി മുറാറ്റോവ് അറിയിച്ചു. യുക്രൈനിലെ അഭയാര്‍ത്ഥികളായ കുട്ടികളെ സഹായിക്കുന്നതിനായുള്ള യുണിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം നല്‍കുക.

ന്യൂയോര്‍ക്കില്‍ വെച്ച് ഹെറിറ്റേജ് ഓക്ഷന്‍സാണ് നൊബേല്‍ പുരസ്‌കാരത്തിന്റെ ലേലം നടത്തിയത്. എന്നാല്‍ ലേലത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2021ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മുറാറ്റോവിന് ലഭിച്ചത്. അറുപതുകാരനായ മുറാറ്റോവ് ഫിലിപ്പിനോ-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ മരിയ റെസ്സയുമായി പുരസ്‌കാരം പങ്കിടുകയായിരുന്നു. നൊവായ ഗസറ്റയുടെ എഡിറ്റര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറാറ്റോവ്.

LEAVE A REPLY

Please enter your comment!
Please enter your name here