ടെക്സസ് : പതിനാറു വര്‍ഷങ്ങൾക്കു മുൻപ് റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ടെക്സസ് ഹണ്ടസ്‌വില്ലിൽ നടപ്പാക്കി. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006ൽ ഡാലസ് മെക്കിനിയിലെ മോഡൽ ഹോമിൽ മുപ്പതോളം കുത്തുകളേറ്റാണ് റിയൽ എസ്റ്റേറ്റ് ഏജന്റായ സാറാ വാക്കർ (40) കൊല്ലപ്പെട്ടത്. 

കുറ്റകൃത്യം നടത്തിയ കോസുള്‍ ചന്ദകൊമേനെ കൈകാലുകൾ ബന്ധിച്ച് വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഇയാൾ പ്രാർഥിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.  വിഷമിശ്രിതം കുത്തിവച്ച്  പതിനഞ്ചു മിനിട്ടിനകം കോസുളിന്റെ  മരണം സ്ഥിരീകരിച്ചു.

കോസുളിന്റെ അമ്മ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മരിക്കുന്നതിനു മുൻപ് അമ്മയെ ഞാൻ സ്നേഹിക്കുന്നുവെന്ന് ഇയാൾ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here