ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ആറ് പേര്‍ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ഇവര്‍ മണ്ണിനടിയില്‍ പെട്ട് മരണമടഞ്ഞിരിക്കാമെന്നാണ് സൂചന.

ഹമീര്‍പുര്‍ ജില്ലയിലാണ് പ്രളയമുണ്ടായത്. 22 പേരെ രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചംബ ജില്ലയില്‍ വീട് തകര്‍ന്നാണ് മൂന്നു പേര്‍ മരണമടഞ്ഞത്. മാണ്ഡിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു പെണ്‍കുട്ടി മരിച്ചത്. 13 പേരെ കാണാതായി. നിരവധി വീടുകള്‍ തകര്‍ന്നു. പല വീടുകള്‍ക്കടിയിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങളും തകര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here