കര്‍ണാടകയിലെ കലബുറഗിയില്‍ ഒരു സംഘം അക്രമികള്‍ ഒരാളെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരസ്യമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയ ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. സി സി ടി വിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് കല്‍ബുര്‍ഗി സ്വദേശിയായ ജമീര്‍ എന്ന യുവാവ് പരിചയക്കാരനായ സമീറില്‍ നിന്ന് 9,000 രൂപ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോള്‍ ജമീര്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

അക്രമം നടന്ന വഴിയിലൂടെ ശനിയാഴ്ച ജമീര്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്തായ ആകാശും ഒന്നിച്ച് സമീര്‍ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതോടെ ഓടിയ സമീറിനെ പിന്തുടര്‍ന്ന് സമീറും ആകാശും ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജമീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൃത്യം നടത്തിയതിന് ശേഷം രണ്ട് പ്രതികളും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവം റോഡില്‍ വന്‍ ഗതാഗതക്കുരുക്കും സൃഷ്ടിച്ചിരുന്നു. ആള്‍ക്കൂട്ടമുണ്ടായിരുന്നെങ്കിലും വഴിയാത്രക്കാര്‍ ആരും തന്നെ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here