ആഷാ മാത്യു

അവസാനമായി ഒരു നോക്കു കാണുവാനും അന്തിമോചാരമര്‍പ്പിക്കാനുമായി എത്തിയ പ്രീയപ്പെട്ടവരെ സാക്ഷിയാക്കി ഫ്രാന്‍സിസ് തടത്തില്‍ എന്ന ഉണ്ണിയുടെ ജീവനറ്റ ശരീരം മണ്ണിലേക്ക് മടങ്ങി. ഇനി ഈസ്റ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ ഫ്രാന്‍സിസ് ഉറങ്ങും. പാറ്റേഴ്‌സണിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടന്ന സംസ്‌കാര ശുശ്രൂഷയ്ക്കും വി. കുര്‍ബാനയ്ക്കും ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. തോമസ് മങ്ങാട്ട് അന്തിമ പ്രാര്‍ത്ഥനകള്‍ നടത്തി. പ്രീയപ്പെട്ടവരുടെ കണ്ണീരിന്റെ അകമ്പടിയോടെ ഫ്രാന്‍സിസ് തടത്തിലിന്റെ ഭൗതികദേഹം മണ്ണിലടക്കം ചെയ്തു. ഇനി അദ്ദേഹം ഓര്‍മ്മകളില്‍ ജീവിക്കും. ചേര്‍ത്തുപിടിച്ച കുടുംബവും നേടിയ സൗഹൃദങ്ങളും എഴുതിവെച്ച നേര്‍സാക്ഷ്യങ്ങളും ഉലയില്‍ ഊതിക്കാച്ചിയ ജീവിതാനുഭവങ്ങളും ഫ്രാന്‍സിസ് എന്ന മനുഷ്യനെ ഇവിടെ അടയാളപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here