യൂണിവേഴ്‌സിറ്റി ഓഫ് ഐഡഹോയിലെ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയെ കണ്ടെത്താനാകാതെ പോലീസ്. യൂണിവേഴ്‌സിറ്റിക്കടുത്തു രണ്ടു വാടക കെട്ടിടങ്ങളിലായി താമസിച്ചിരുന്ന മാഡിസണ്‍ മൊഗെന്‍ (21), കയ്‌ലി ഗോണ്‍സാല്‍വസ് (21), സനാ കെറോന്‍ഡ്‌ലി (20), എതാന്‍ ചാപ്പിന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് നാലുപേരും കൊല്ലപ്പെട്ടത്.

കൊലയാളിയെ കുറിച്ച് ഒരു വിവരവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനായിട്ടില്ല. സമൂഹത്തിനു ഭീഷണിയില്ല എന്ന് പോലീസ് ആദ്യം പ്രസ്താവിച്ചിരുന്നുവെങ്കിലും പിന്നീട് തിരുത്തി. കൊലയാളിയെ കണ്ടുകിട്ടാത്തതു കൊണ്ട് കരുതലോടെ ഇരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ‘കൊലയാളിയെന്നു സംശയിക്കുന്ന ആരെയും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ അയാള്‍ സ്വതന്ത്രനായി നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിനു ഭീഷണിയില്ലെന്നു ഞങ്ങള്‍ക്കു പറയാന്‍ വയ്യ’. മോസ്‌കോ പൊലീസ് ചീഫ് ജെയിംസ് ഫ്രൈ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here