തൃശൂർ∙ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിർദേശവും കർശനമായി പാലിക്കും. പതിവുപോലെ ആനയെഴുന്നെള്ളത്ത് പൂരത്തിനുണ്ടാകും. എഴുന്നെള്ളത്തിനുള്ള മാനദണ്ഡവും നടപ്പാക്കും. നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം നടത്തിപ്പിലെ ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ പരവൂർ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകി. പൂരം നടത്തിപ്പു സംബന്ധിച്ച ആശങ്കകൾ മാറിയതായും ദേവസ്വങ്ങൾ അറിയിച്ചു.

തൃശൂർ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളിൽ ഹൈക്കോടതി ഉപാധികളോടെ ഇളവനുവദിച്ചിരുന്നു. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ല. ശബ്ദനിയന്ത്രണം പാലിക്കുന്നുവെന്ന കാര്യം കർശനമായി ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2007ൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികൾ അനുസരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here