കേരള കണ്‍വന്‍ഷന്റെയും ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്റെയും തീയതികള്‍ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവര്‍ത്തന ഉദ്ഘാടനം പുതിയൊരു ചരിത്രം കുറിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വര്‍ഗിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച മീറ്റിങ്ങില്‍ സെക്രട്ടറി കലാ ഷഹി കഴിഞ്ഞ മൂന്ന് മാസത്തെ പ്രവര്‍ത്തങ്ങളും അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തങ്ങളെ പറ്റിയും വിവരിച്ചു.

ഒര്‍ലാണ്ടോ കണ്‍വന്‍ഷനു പ്രസിഡന്റ് 85000 ഡോളര്‍ വിനിയോഗിക്കുകയുണ്ടായി. ഫൊക്കാന ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളറും കൈമാറി. അനുയോജ്യമായ ആസ്ഥാനം കണ്ടെത്താന്‍ ശ്രമം നടന്നു വരുന്നു. അങ്ങനെ കേരളത്തിലും അമേരിക്കയിലുമായി നടത്തിയ പ്രവര്‍ത്തങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് വിവരിച്ചത്. കൊവിഡ് മൂലം മരിച്ചവര്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാന മീഡിയയുടെ ചുമതല വഹിച്ചിരുന്ന ഫ്രാന്‍സിസ് തടത്തില്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ യോജിച്ചു നിന്നാല്‍ വലിയ കാര്യങ്ങള്‍ നേടിയെടുക്കാമെന്ന സന്ദേശമാണ് നല്‍കിയത്. ഒരു മില്യണ്‍ മലയാളികള്‍ അമേരിക്കയിലുണ്ട്. ഏതു കാര്യത്തിനും കഴിവുള്ളവരാണ് നാം. ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ എന്തും നേടാവുന്ന രാജ്യമാണിത്. വിദ്യാഭ്യാസം പോലും പ്രധാനമല്ല, കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മതി. അങ്ങനെ അമേരിക്കയില്‍ ജീവിതം പടുത്തുയര്‍ത്തി വിജയിച്ചവര്‍ ആണ് നമ്മളില്‍ പലരും.

ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കി. ഇന്നിപ്പോള്‍ ഇന്ത്യക്കാര്‍ ലോകമെങ്ങും കോള സിലിക്കോണ്‍ വാലി നിശ്ചലമായാല്‍ അമേരിക്കയില്‍ നിന്ന് വിമാനം പറന്നു പൊങ്ങില്ല. ട്രെയിനുകള്‍ ഓടില്ല. ലോകത്തിലെ തന്നെ സ്ഥിതി മാറി മറിഞ്ഞിരിക്കുന്നു. എന്ന് ഇന്ത്യക്കാര്‍ നമ്മള്‍ വിചാരിക്കുന്നതിലും മുന്‍പില്‍ ആണ്. ബ്രിട്ടനില്‍ ഒരു ഇന്ത്യാക്കാരന്‍ പ്രധാനമന്ത്രി ആയിരിക്കുന്നു. ഇനി കാനഡയിലും അത് പ്രതീക്ഷിക്കാം. ലോകത്തിന്റെ പല രാജ്യങ്ങളിലും ഇത് സംഭവിക്കാം അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഐക്യമുണ്ടെങ്കില്‍ നമുക്ക് അതിശയങ്ങള്‍ സൃഷ്ടിക്കാനാവും.

അമേരിക്കന്‍ കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം 90,000 ഡോളര്‍ ആയിരിക്കുമ്പോള്‍ ഇന്ത്യാക്കാരുടേത് 140,000 ഡോളറാണ്. ഏതാനും വര്ഷങ്ങള്‍ക്കുള്ളില്‍ 50000 മില്യനേഴ്‌സ് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുണ്ടാവും. കാപിറ്റോളില്‍ അടുത്തവര്‍ഷമാകുമ്പോഴേക്കും നാല് പേരെ അയക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 500 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും കരുതുന്നു. രാഷ്ട്രീയ രംഗത്ത് നമ്മുടെ ആളുകള്‍ എത്തിപ്പെടുന്നതിന് സഹായിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും കരുതുന്നു. ഇതെക്കെ നടപ്പാക്കാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കണ്‍വന്‍ഷന്റെ എല്ലാ ചെലവും വഹിക്കാന്‍ നോണ്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷന്‍ കേരളീയം മുന്നോട്ടു വന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചു. ഫൊക്കാനയില്‍ മാറ്റങ്ങള്‍ വരികയാണ്. അധികാര കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും താന്‍ നേതൃത്വത്തിലുണ്ടാവില്ല. നേതൃത്വത്തില്‍ വരാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാവണം. ഈ സമ്മേളനത്തിന് 50 പേരിലധികം വരില്ല എന്നാണ് ആദ്യം കരുതിയത്. 100 പേര്‍ വന്നാല്‍ വലിയ വിജയമായി. എന്നാല്‍ അതിന്റെ എത്രയോ ഇരട്ടി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത് ഒരു മാറ്റത്തിന്റെ സൂചനയാണ്. രാജ്യം നമുക്ക് എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നതിനു പകരം രാജ്യത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കണമെന്ന് പ്രസിഡന്റ് കെന്നഡി പറഞ്ഞത് പോലെ ഫൊക്കാന നമുക്ക് എന്ത് ചെയ്യുമെന്നല്ല , ഫൊക്കാനക്ക് നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത് അദ്ദേഹം എടുത്തു പറഞ്ഞു.

പ്രവര്‍ത്തന ഉല്‍ഘാടനം നിലവിളക്ക് കത്തിച്ചുകൊണ്ടു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു, സെക്രട്ടറി കല ഷഹി , ട്രഷര്‍ ബിജു ജോണ്‍ , എസ്‌ക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ സജി പോത്തന്‍, ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പന്‍ , അസോ അഡിഷണല്‍ സെക്രട്ടറി സോണി അമ്പൂക്കന്‍ ,അസോ അഡിഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍ വുമണ്‍സ് ഫോറം ചെയര്‍ ബ്രിഡ്ജിറ്റു ജോര്‍ജ് , റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ എന്നിവരും ഭദ്രദീപം തെളിച്ചു. ട്രസ്റ്റീ ബോര്‍ഡ് മെമ്പേഴ്സ് ആയ പോള്‍ കറുകപ്പള്ളില്‍, സജിമോന്‍ ആന്റണി, റീജിയണല്‍ വൈസ് പ്രെസിഡന്റ്മാരായ രേവതി പിള്ള, അപ്പുകുട്ടന്‍ പിള്ള , ദേവസി പാലാട്ടി , ഷാജി സാമുവേല്‍ , ജോണ്‍സന്‍ തങ്കച്ചന്‍, കമ്മിറ്റി മെംബേര്‍സ് ആയ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,ലാജി തോമസ്, അലക്‌സ് തോമസ് , ഡോണ്‍ തോമസ് , അജു ഉമ്മന്‍ , നിരീഷ് ഉമ്മന്‍, ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഫിലിപ്പോസ് ഫിലിപ് എന്നിവരും സന്നിഹിതരായിരുന്നു.

കേരളത്തില്‍ നിന്ന് മന്ത്രി വി.എന്‍. വാസവന്‍ അയച്ച വീഡിയോ സന്ദേശത്തില്‍ നാട് ദുഖത്തിലും ദുരിതത്തിലും വിഷമതകളിലും പെടുമ്പോള്‍ ആദ്യം ഓടി എത്തുന്നത് ഫൊക്കാനയും മറ്റുമാണെന്ന് ചൂണ്ടിക്കാട്ടി. പ്രളയം വന്നപ്പോള്‍ ഫൊക്കാന വലിയ സഹായങ്ങള്‍ നല്‍കി. കോവിഡ് മഹാമാരി അമേരിക്കയിലും പ്രശ്‌നമായിരുന്നുവെങ്കിലും കേരളത്തില്‍ സമാശ്വാസവുമായി എത്താന്‍ ഫൊക്കാന മടിച്ചില്ല. എല്ലാം കൊണ്ടും വിശ്വമാനവികതയുടെ പ്രതീകമാണ് ഫൊക്കാന.

.കരുത്തുള്ള ഊര്‍ജസ്വലമായ നേതൃത്വമാണ് ഇപ്പോള്‍ ഫൊക്കാനയെ നയിക്കാന്‍ മുന്‍പോട്ടു വന്നിരിക്കുന്നത്. അവര്‍ക്ക് എല്ല വിധ ആശംസകളും നേരുന്നു. കേരള കണ്‍വെന്‍ഷനിലേക്കും എല്ലാവര്ക്കും സ്വാഗതം. ലോക കേരള സഭയില്‍ ഫൊക്കാനയില്‍ നിന്നുള്ളവര്‍ സജീവമായി പങ്കെടുക്കുകയും മികച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതും ഓര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതിന് ശേഷം ആശംസ അര്‍പ്പിച്ച കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവര്‍ത്തകനുമായ എന്‍. ആര്‍ . ഹരികുമാര്‍ കേരള കണ്‍വെന്‍ഷന്‍ ചരിത്ര താളുകളില്‍ ഇടം തേടുന്ന ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കുമെന്നും ഫൊക്കാനക്ക് ഒരു സാമ്പത്തിക ചെലവും ഇല്ലന്നും അറിയിച്ചു. കേരളീയത്തിന്റെ സാരഥികളിലൊരാളായ ലാലു ജോസഫ് തന്റെ ആശംസയില്‍ ആന്തരിച്ച സതീഷ് ബാബു പയ്യന്നൂരിന്റെയും മറിയാമ്മ പിള്ളയുടെയും പേരില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചു.

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് എത്തിയതെന്ന് റോക്ക് ലാന്‍ഡ് ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ അനുസ്മരിച്ചു. സംഘടന ശക്തമായും ഐക്യത്തോടെയും നില്‍ക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ നന്മക്ക് ആവശ്യമാണ്.

ട്രഷര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ സജി പോത്തന്‍, ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പന്‍, അസോ അഡിഷണല്‍ സെക്രട്ടറി സോണി അമ്പൂക്കന്‍, അസോ അഡിഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍ വുമണ്‍സ് ഫോറം ചെയര്‍ ബ്രിഡ്ജിറ്റു ജോര്‍ജ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വാഷിംഗ്ടണ്‍ ഡിസി , ന്യൂ ജേഴ്സി, പെന്‍സില്‍വേനിയ, ന്യൂ യോര്‍ക്ക് എന്നിവടങ്ങളില്‍ നിന്നും നിരവധി അസോസിയേഷന്‍ പ്രസിഡന്റുമാര്‍ , ഭാരവാഹികള്‍ എം മുന്‍ പ്രസിഡന്റുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

മികവുറ്റ കലാപരിപാടികള്‍ കൊണ്ട് ധന്യമായിരുന്നു ഈ ഉല്‍ഘാടന മീറ്റിങ്. ബ്ലൂ മൂണ്‍ ടീമിന്റെ നൃത്തങ്ങള്‍, ശബരിനാഥ്, ജിനു ജേക്കബ് ടീമിന്റെ ഗാനങ്ങള്‍ എന്നിവയടങ്ങിയ കലാപരിപാടികള്‍ മികവുറ്റതായിരുന്നെന്ന് കാണികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here