മുംബൈ : മസാജ് ചെയ്യുന്നതിനായി എസ്‌കോർട്ട് വെബ്‌സൈറ്റിൽ യുവതികളെ തിരഞ്ഞ മുപ്പത്തിയൊന്നുകാരന് കാണാനായത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ഫോട്ടോകൾ. ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങൾ കണ്ട് ഞെട്ടിയ യുവാവ് നേരെ പൊലീസിനെ സഹായത്തിനായി സമീപിച്ചു. മഹാരാഷ്ട്രയിലെ ഖാറിൽ നിന്നുള്ള യുവാവിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. പൊലീസ് അന്വേഷണത്തിൽ കേസുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തു.

സമൂഹമാദ്ധ്യമങ്ങളിൽ നിന്നുമാണ് എസ്‌കോർട്ട്, മസാജ് വെബ്‌സൈറ്റുകൾ നിയന്ത്രിക്കുന്നവർ സ്ത്രീകളുടെ ചിത്രങ്ങൾ എടുത്തിരുന്നത്. നാല് വർഷം മുൻപ് പോസ്റ്റ് ചെയ്ത ഭാര്യയുടേയും, സഹോദരിയുടേയും ചിത്രങ്ങളാണ് യുവാവ് മസാജ് സൈറ്റിൽ കണ്ടത്. തുടർന്ന് ഇയാൾ ബുക്കിംഗിനായി വെബ്‌സൈറ്റിൽ കൊടുത്ത നമ്പരിൽ വിളിക്കുകയും, ഹോട്ടലിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. കാണാനെത്തിയ യുവതിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രേഷ്മ യാദവ് എന്ന സ്ത്രീയാണ് പിടിയിലായത്.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സോഷ്യൽ മീഡിയയിൽ നിന്ന് സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ എടുത്താണ് എസ്‌കോർട്ട്, മസാജ് വെബ്‌സൈറ്റുകളിൽ സംഘം അപ്ലോഡ് ചെയ്തിരുന്നത്. ഈ സംഘത്തിലെ അംഗമായിരുന്നു രേഷ്മ. യുവതിയെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. യുവതിയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here