തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിര്‍ത്തിലാക്കി. ഇനി മുതല്‍ പണം നല്‍കി ഭക്ഷണം വാങ്ങണമെന്നാണ് നിര്‍ദ്ദേശം. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസ് തുടങ്ങിയത്. സര്‍വ്വീസ് തടുങ്ങിയ കാലം മുതല്‍ പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് നല്‍കിയിരുന്നു. ഇനി മുതല്‍ സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ നിര്‍ദ്ദേശം നല്‍കി.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ ലൈന്‍ വഴി തെരഞ്ഞെടുത്ത് പണമടക്കാം, അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ പണം നല്‍കിയും യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങാാം. അടിക്കടി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നല്‍കിയിരുന്ന ലഘുഭകണ കിറ്റും നിര്‍ത്തിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ടാറ്റ എയര്‍ ഇന്ത്യ എക്‌സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വര്‍ദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. സൗജന്യ ഭക്ഷണം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്ന് പ്രവാസി സംഘടനകള്‍ അറിയിച്ചു.

ക്യാബിന്‍ ക്രൂവിന് ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രത്യേക മുറികളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയിരുന്നത്. ഇത് നിര്‍ത്തിലാക്കി എയര്‍ ഇന്ത്യ എക്‌സപ്രസ് സിഇഒ അലോക് സിംഗ് ഉത്തരവിറക്കിയിരുന്നു. ഡെപ്യൂട്ടി മാനേജര്‍ വരെയുള്ള ജീവനക്കാരില്‍ രണ്ടു പേര്‍ ഒരു മുറിയില്‍ താമസിക്കണമെന്നാണ് പുതിയ തീരുമാനം. ഇതിനെതിരെ ജീവനക്കാര്‍ ദില്ലിയിലെ ലേബര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ദീര്‍ഘനേരം വിമാനയാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തത് മികച്ച സേവനത്തെയും സുരക്ഷയെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ വാദം. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിഇഒ വിളിച്ച യോഗത്തിലും തീരുമാനമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here