പി പി ചെറിയാൻ

ന്യൂയോർക്: ഫെഡറൽ ടാക്സ് കേസിൽ ഹണ്ടർ ബൈഡനെതിരെ ഒമ്പത് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി നീതിന്യായ വകുപ്പ്. പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരെ പ്രത്യേക അഭിഭാഷകൻ ഡേവിഡ് വെയ്സ് കൊണ്ടുവന്ന രണ്ടാമത്തെ ക്രിമിനൽ കേസ്സാണിത്. ഏകദേശം 1.4 മില്യൺ ഡോളർ നികുതിയടയ്ക്കാതെ ആ സമ്പാദ്യം മറ്റാവശ്യങ്ങൾക്കായി ചെലവാക്കി എന്നാണ് ആരോപണം.

നികുതികൾ ഫയൽ ചെയ്യുന്നതിലും അടയ്ക്കുന്നതിലും പരാജയപ്പെട്ടതുൾപ്പെടെ ഒമ്പത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 56 പേജുള്ള കുറ്റപത്രത്തിൽ അദ്ദേഹം “സ്വന്തം കമ്പനിയുടെ ശമ്പളവും നികുതി തടഞ്ഞുവയ്ക്കൽ പ്രക്രിയയും അട്ടിമറിച്ചു” എന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.

പ്രസിഡന്റിന്റെ മകൻ തന്റെ നികുതി ബില്ലുകൾ അടയ്ക്കുന്നതിനുപകരം ആർഭാടമായ ജീവിതശൈലിക്ക് വേണ്ടി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചു,” കുറ്റപത്രം അനുസരിച്ച്, “2016 നും 2020 ഒക്ടോബർ 15 നും ഇടയിൽ, പ്രതി ഈ പണം മയക്കുമരുന്ന്, എസ്കോർട്ട്, കാമുകിമാർ, ആഡംബരങ്ങൾ എന്നിവയ്ക്കായി ചെലവഴിച്ചു. ഹോട്ടലുകളും വാടക വസ്‌തുക്കളും വിദേശ കാറുകളും വസ്ത്രങ്ങളും വ്യക്തിഗത സ്വഭാവമുള്ള മറ്റ് വസ്‌തുക്കൾക്കായും ഈ തുക മുഴുവൻ ചെലവഴിച്ചു .

കുറ്റം തെളിഞ്ഞാൽ ഹണ്ടർ ബൈഡന് പരമാവധി 17 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here