ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ വിധിച്ചു മദ്രാസ് ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥനായ ജി സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എതിരെ ഇയാൾ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ധോണി കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എസ്.എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമ്പത്ത് കുമാറിന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷാവിധി 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

2014-ൽ ഐപിഎൽ വാതുവെപ്പിൽ തന്റെ പേര് ഉപയോഗിച്ചതിന് എം.എസ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ സമ്പത്ത് കുമാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കുമെതിരെ ഐപിഎസ് ഉദ്യോഗസ്ഥൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ഇത് ജുഡീഷ്യൽ സംവിധാനത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ തകർക്കുന്നതാണെന്നും ധോണി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here