പി പി ചെറിയാന്‍

സെമിനോള്‍ കൗണ്ടി (ഒക്ലഹോമ): പിഞ്ചുകുഞ്ഞിനെ അടിച്ച് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചതിന് കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022 ജൂലൈ 27-ന്, ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99-ന്റെ ഒഴിഞ്ഞ സ്ഥലത്ത് ഒരു താല്‍ക്കാലിക കുഴിയില്‍ നിന്നാണ് പൊള്ളലേറ്റ കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്‌സ് എന്ന പിഞ്ചുകുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

‘ഏത് നരഹത്യയും തീര്‍ച്ചയായും ദാരുണമാണ്. എന്നാല്‍ ഒരു കുട്ടി കൊല്ലപ്പെടുമ്പോള്‍, അത് വളരെയധികം സങ്കടകരവും ദുരന്തവുമാണ് എന്ന് ‘ഒഎസ്ബിഐയുടെ വക്താവ് ബ്രൂക്ക് അര്‍ബെയ്റ്റ്മാന്‍ പറഞ്ഞു. കുഞ്ഞിന്റെ ശരീരത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാലേബിന്റെ പിതാവ്, അന്നത്തെ 32-കാരനായ ചാഡ് ജെന്നിംഗ്‌സ്, കാമുകിയായ അന്നത്തെ 31-കാരി കാതറിന്‍ പെന്നര്‍ എന്നിവരുടെ സെമിനോളിലെ വീട്ടിലേക്ക് അന്വേഷണ സംഘം എത്തിയത്.

ജെന്നിംഗ്‌സ് ബാത്ത്‌റൂമില്‍ വെച്ച് കാലേബിനെ ശ്വാസം മുട്ടിച്ചതായി കോടതി രേഖകള്‍ പറയുന്നു. ജെന്നിംഗ്‌സും പെന്നറും കാലേബിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അത് വളരെ വൈകിയെന്ന് കോടതി രേഖകള്‍ കാണിക്കുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് കാലെബിന്റെ മൃതദേഹം കത്തിച്ച് നീല പുതപ്പില്‍ പൊതിഞ്ഞ് ഒരു ക്ലോസറ്റില്‍ ഒളിപ്പിച്ചു. അവനെ കുഴിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പെന്നര്‍ അന്വേഷകരോട് പറഞ്ഞു,

ചാഡ് ജെന്നിംഗ്‌സ് ഫസ്റ്റ് ഡിഗ്രി-ബാലപീഡനത്തിലെ കൊലപാതകത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഗൂഢാലോചനയ്ക്ക് 10 വര്‍ഷവും മനുഷ്യ ശവശരീരത്തെ അപമാനിച്ചതിന് ഏഴ് വര്‍ഷവും ജെന്നിംഗ്‌സിന് ലഭിച്ചു. ബാലപീഡനം, ഗൂഢാലോചന, മനുഷ്യ ശവശരീരം നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പെന്നര്‍ സമ്മതിച്ചു. അവള്‍ക്ക് 30 വര്‍ഷം തടവ് വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here