പി പി ചെറിയാന്‍

ഹാരിസ് കൗണ്ടി(ടെക്സാസ്): വടക്കുകിഴക്കന്‍ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന യുവാവിനെ 14 വയസ്സുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തി. ബ്രൗണ്‍സ്വില്ലെ സ്ട്രീറ്റിലെ 14400 ബ്ലോക്കില്‍ രാവിലെ 6:55 ഓടെയാണ് സംഭവം. വീടിന്റെ മുന്‍വശത്ത് ഒരാളെ വെടിവച്ച് കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു .

താമസസ്ഥലത്ത് അതിക്രമിച്ചുകയറിയതായി സംശയിക്കുന്ന ഒരാള്‍ വാതിലില്‍ മുട്ടുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പണം ചോദിച്ച് അയല്‍പക്കത്ത് വെച്ച് ഒരാളെ ചവിട്ടുകയും വലിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി പ്രദേശത്ത് നിന്ന് മൂന്നോളം കോളുകള്‍ വന്നിരുന്നു. കവര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സാധാരണയായി ധരിക്കുന്ന കയ്യുറകളും ബാക്ക്പാക്കും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

സ്ഥലത്തെ ഒരു വീട്ടില്‍ നിന്നും 14 വയസ്സുള്ള കുട്ടി തോക്കെടുത്ത് ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ഡെപ്യൂട്ടികള്‍ പറയുന്നു. പരിക്കേറ്റയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. സഹോദരങ്ങളെ സ്‌കൂളില്‍ വിടാന്‍ പോയതായിരുന്നു.
പ്രദേശത്ത് ഭാവന രഹിതനായ ആളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഹോംലെസ് ഔട്ട്റീച്ച് പറയുന്നു.

മുപ്പതിനടുത്ത് പ്രായമുള്ള ഒരു ഹിസ്പാനിക് മനുഷ്യനാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനാല്‍ നിയമപാലകര്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്. പതിനാലുകാരനെതിരെ നിലവില്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ഇയാള്‍ അധികാരികളുമായി ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here