പി പി ചെറിയാന്‍

പെന്‍സില്‍വാനിയ: ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയിലെ ഫാള്‍സ് ടൗണ്‍ഷിപ്പില്‍ മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. 26 കാരനായ ആന്ദ്രെ ഗോര്‍ഡന്‍ ആണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. ഗോര്‍ഡന്‍ നിലവില്‍ ഭവനരഹിതനാണെന്ന് വിശ്വസിക്കപ്പെടുന്നു, പക്ഷേ ട്രെന്റണില്‍ താമസിച്ചിരുന്ന വീടുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിവയ്പ്പിന് ശേഷം ബന്ദികളുള്ള ട്രെന്റണിലെ വീട്ടിനുള്ളില്‍ പ്രതിയെ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നു. പ്രതി ഉള്ളിലുണ്ടെന്ന് വിശ്വസിച്ച് അവര്‍ മുകളിലത്തെ നിലയിലെ ജനലിലൂടെ വീട്ടിലെ താമസക്കാരെ ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം വീട് വളഞ്ഞെങ്കിലും ആരെയും കിട്ടിയില്ല. സമീപത്തെ തരുവിലൂടെ സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ സംഭവങ്ങള്‍ കൂടാതെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും സിറ്റി പോലീസ് ഡയറക്ടര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്ന് ഫാള്‍സ് ടൗണ്‍ഷിപ്പിലെ പോലീസ് പറഞ്ഞു. പ്രതി ഗോര്‍ഡന്‍ തന്റെ 52 കാരിയായ രണ്ടാനമ്മ കാരെന്‍ ഗോര്‍ഡനെയും 13 കാരിയായ സഹോദരി കേര ഗോര്‍ഡനെയും അവരുടെ വീട്ടില്‍ വച്ച് മാരകമായി വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നു. പിന്നീട് അയാള്‍ കമ്മ്യൂണിറ്റിയിലെ മറ്റൊരു വീട്ടിലേക്ക് കാറില്‍ പോയ ശേഷം രണ്ട് കുട്ടികളുടെ പിതാവായ 25 കാരനായ ടെയ്ലര്‍ ഡാനിയേലിനെയും മാരകമായി വെടിവച്ചുകൊന്നുവെന്ന് ബക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജെന്നിഫര്‍ ഷോണ്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here