ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദ് ഭീഷണിയുമായി രംഗത്ത്. പാകിസ്താനെ വല്ലാതെ പ്രകോപിപ്പിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഹാഫിസ് സയീദ് പറഞ്ഞു. പാകിസ്താനെതിരെ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയാല്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ഹാഫിസ് പറഞ്ഞു. ഇന്ത്യാ വിരുദ്ധ പദ്ധതികള്‍ നടപ്പാക്കാന്‍ വന്‍ തോതില്‍ ഭീകരരെ ഈ വര്‍ഷം ആദ്യം ജമാ അത്ത് ഉദ്ദവ റിക്രൂട്ട് ചെയ്തിരുന്നു.

2008ല്‍ 16 പേര്‍ കൊല്ലപ്പെട്ട മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സെയ്ദായിരുന്നു. ഹാഫിസിന്റെ തലയ്ക്ക് അമേരിക്ക പത്തു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹാഫിസ് ഇപ്പോഴും പാകിസ്താനില്‍ സ്വതന്ത്രനായി കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here