കൊച്ചി:കോളിളക്കം സൃഷ്ടിച്ച പ്രണയത്തിനും നാടകീയത നിറഞ്ഞ ദിനങ്ങള്‍ക്കുംശേഷമായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ ലിസിയുടെ കഴുത്തില്‍ താലി കെട്ടിയത്. എന്നാല്‍, 24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതോടെ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് ലിസി. പ്രിയനെ വിവാഹം കഴിക്കുന്നതില്‍നിന്ന് നടി സുകുമാരി വിലക്കിയിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് ലിസിയുടെ ഏറ്റുപറച്ചില്‍.

ലിസി ആ കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ: പ്രിയനുമായുള്ള പ്രണയം തലയ്ക്കു പിടിച്ച സമയം. എന്റെ ഇരുപതാംവയസില്‍, ചതിക്കപ്പെട്ടതിന്റെ നോവില്‍ മനംനൊന്ത് ജീവിതം തീര്‍ന്നുവെന്ന് കരുതിയ നാളുകളിലാണ് കുക്കുമ്മ (സുകുമാരിയെ ലിസി വിളിച്ചിരുന്നത്) എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് ഞാന്‍ സിനിമയില്‍ തിളങ്ങിനില്ക്കുന്ന സമയം. അന്ന് വിവാഹക്കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ കുക്കുമ്മാ എന്നോടു പറഞ്ഞു, നിനക്ക് വെറും 22 വയസല്ലേയുള്ളു.ആദ്യം നിന്റെ കരിയര്‍ നന്നായി ഒരു നിലയിലാകട്ടെ. എന്നിട്ട് മതി വിവാഹം. എന്നിട്ടും എന്റെ മനസ് മാറിയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു, മോളെ ഒപ്പം താമസിച്ചുതുടങ്ങിയാലേ ഒരു പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാകൂ. കുക്കുമ്മയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ആന്ന് ആ വാക്കുകള്‍ സ്വീകരിക്കാത്തതിന്റെ വില ജീവിതം മുഴുവനും എനിക്ക് കൊടുക്കേണ്ടിവന്നുലിസി പറയുന്നു.
എണ്‍പതുകളില്‍ മലയാളസിനിമയിലെ ശാലീനസുന്ദരിയായി തിളങ്ങിയ ലിസി പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യവുമായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നാണ് ഇരുവരും വിവാഹം കഴിച്ചത്.24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here