പാകിസ്താന് ഇന്ത്യന്‍ സൈന്യവും അതിര്‍ത്തി രക്ഷാ സേനയും ഉചിതമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ഇന്ത്യയ്ക്ക് ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ജവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം പ്രകോപനം തുടരുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കി. നിയന്ത്രണരേഖയില്‍ മാച്ചില്‍ മേഖലയിലാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവയ്പിനു ശേഷം ഭീകരര്‍ പാക് അധീന കശ്മിരിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനുമുന്‍പാണ് ഭടന്റെ മൃതദേഹം വികൃതമാക്കിയത്.
കുപ് വാരിയല്‍ ഇന്ന് രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി വീരമൃത്യു വരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here