ഫ്ളോറിഡ: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെ അമേരിക്കയുടെ സംരക്ഷകയായി കാണാനാവില്ളെന്ന് എതിരാളി ഡൊണാള്‍ഡ് ട്രംപ്. വടക്കന്‍ കരോലൈനയിലെ സെലമില്‍ നടന്ന  തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കവേയായിരുന്നു ഹിലരിക്കെതിരെ ട്രംപ് ആഞ്ഞടിച്ചത്. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന ആളാണ് ഹിലരി. അതും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ രാജ്യത്തിന്‍െറ ഭരണം ഏല്‍പിക്കാനാവും.

ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ സ്വന്തം ഇ-മെയിലുകള്‍ സൂക്ഷിച്ചുവെക്കാനാണ് ഹിലരി ശ്രമിക്കുന്നത്. ഐ.എസ് അമേരിക്കക്കും യൂറോപ്പിനും ഭീഷണിയായി വളര്‍ന്നത് ഒബാമയും ഹിലരിയും പരാജയമാണെന്നതിന് തെളിവാണ്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം കൂട്ടി ഈ നാടു തകര്‍ക്കാനാണ് ഹിലരി ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച് പുരസ്കാരം ഏറ്റുവാങ്ങിയവരെ വേദിയിലിരുത്തി അവരുടെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്.
റെക്കോഡ് വോട്ടെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here