ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലും സമീപ സംസ്ഥാനമായ ന്യൂ ജേഴ്‌സി സ്റ്റേറ്റിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും മോര്‍ഫിനില്‍ നിന്നെടുത്ത മാരകമായ ഹെറോയ്ന്‍ മയക്കുമരുന്നു ഉപയോഗം മൂലമുള്ള മരണനിരക്കു ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മരുന്ന് ഓവര്‍ ഡോസിനാല്‍ 50,000 ത്തിലധികം അമേരിക്കക്കാര്‍ 2015 ല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവെന്‍ഷന്റെ സ്ഥിതി വിവരക്കണക്കനുസരിച്ചു മരണമടഞ്ഞു. 2016 ലെ മരണനിരക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

വിദഗ്ദ്ധ നിരീക്ഷണത്തില്‍ ഈ മഹാമാരകമായ വ്യാതിയുടെ മൂലകാരണം അതിവേദന അകറ്റുവാനുള്ള ഒപിയോയിഡ് പില്‍സിന്റെ ക്രമാതീതമായ പ്രിസ്‌ക്രിപ്ഷന്‍ ഡോക്ടര്‍മാരില്‍നിന്നും ലഭിയ്ക്കുന്നതുകൊണ്ടും അഡിക്ഷന്‍ ട്രീറ്റ്‌മെന്റിനു പോകാത്തതുകൊണ്ടുമാണ്. ദേശീയ തലത്തില്‍ മരുന്നുവില വര്‍ദ്ധിച്ചതിനാല്‍ പ്രിസ്‌ക്രൈബ്ഡ് മരുന്നുകള്‍ വാങ്ങാതെ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഒഴിവാക്കുവാന്‍വേണ്ടി അപകടകാരിയായ ഹെറോയ്ന്‍ ഉപയോഗം തുടങ്ങുന്നു. 2015-ല്‍ അമേരിക്കന്‍ തെരുവുയുദ്ധത്തില്‍ വെടിയേറ്റു മരിച്ചവരിലും അധികം ആള്‍ക്കാര്‍ ഹെറോയ്ന്‍ ഓവര്‍ഡോസ്മൂലം ദാരുണമായി കൊല്ലപ്പെട്ടു. മരിച്ചവരിലധികവും യുവതീയുവാക്കളും കൗമാരദിശയിലുള്ളവരും.

അതിവേദന ഒഴിവാക്കുവാന്‍ പുതിയതായി കണ്ടുപിടിച്ച, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒപിയോയിഡ് ഫെന്റാനില്‍ എന്ന മരുന്നിന്റെ വ്യാജപതിപ്പുകള്‍ ഡോസ്‌കൂട്ടി ഉല്പാദിപ്പിച്ചു വിദേശത്തുനിന്നും മയക്കുമരുന്നു മാഫിയകള്‍ അമേരിയ്ക്കയിലേക്കും വിവിധ സാമ്പത്തിക ശക്തിയുള്ള ഇന്‍ഡ്യ അടക്കമുള്ള രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഫിലാഡല്‍ഫിയായില്‍ 5 ദിവസംകൊണ്ട് 35 പേര്‍ വ്യാജ ഫെന്റാനില്‍ ഉപയോഗംമൂലം മരിച്ചു. ആധുനിക യുഗത്തില്‍ അപ്രതീക്ഷിതമായിട്ടാണ് ദാരുണ രീതിയില്‍ മയക്കുമരുന്നുപയോഗത്താല്‍ മരണം സംഭവിയ്ക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ മരണനിരക്കു വിഭാഗത്തിന്റെ തലവനായ റോബോര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറയുന്നു. രണ്ടുമാസം തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വേദന സംഹാരി ആയ ഒപിയോയിഡ് ഉപയോഗിച്ചതിനാല്‍ ഏകദേശം മൂന്നിലൊന്ന് വിഭാഗം രോഗികള്‍ തികച്ചും അഡിക്റ്റായി മാറിയതായി കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ സര്‍വ്വേയില്‍ വെളിപ്പെടുത്തി.

നടുവിന്റെ അതിവേദനയും ദാരുണമായ ക്യാന്‍സര്‍ വേദനയും ശമിക്കുവാന്‍ ഓക്‌സികോന്റിനും ഓപിയോയിഡും ഡോക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നു. എന്നാല്‍ ഒരു വിഭാഗം രോഗികള്‍ അമിതമായി ഉപയോഗിച്ചു പരിഹാര നിവാരണം ഇല്ലാത്തവിധം അഡിക്റ്റഡായി മാറുന്നു.

ഫിലാഡല്‍ഫിയായില്‍നിന്നും 404 കിലോമീറ്റര്‍ അകലെയുള്ള ചെറിയ ഒരു പട്ടണമായ ജോണ്‍സ്ടൗണില്‍ ഏറ്റവും വേദനാജനകമായ മയക്കുമരുന്നു ഭീകരത്വം വെറും 5 മാസം മാത്രം പ്രായമുള്ള ഒരു കുരുന്നു പൈതലിന്റെ ജീവന്‍ അപഹരിച്ചു. മാതാപിതാക്കളായ 27 വയസ്സുള്ള ജാസണ്‍ ചേംബേഴ്‌സും 19 വയസ്സുള്ള ചെല്‍സിയ കാര്‍ഡാറോറും ഹെറോയ്ന്‍ ഓവര്‍ഡോസ് മൂലം ഏതാനും മിനിറ്റുകള്‍ ഇടവിട്ടു മരിച്ചതായി ടോക്‌സികോളജി പരീക്ഷണത്തില്‍ വെളിപ്പെടുത്തി. ഉള്ളില്‍നിന്നും പൂട്ടിക്കിടന്ന വീടു തുറക്കുവാനോ സ്വയമായി രക്ഷിക്കുവാന്‍വേണ്ടി ആംബുലന്‍സ് വിളിക്കുവാനോ തൊട്ടിലില്‍ സുഖമായി നിദ്രകൊള്ളുന്ന പൈതലിനെ രക്ഷിക്കുവാന്‍ വേണ്ടി അയല്‍വാസികളെയോ പോലീസിനെയോ വിളിയ്ക്കുവാനോ മയക്കുമരുന്നിന്റെ കാഠിന്യം നിമിത്തം സാധിച്ചില്ല. ഈ കഠോരമായ രണഭൂമിയില്‍ വെറും 5 മാസം മാത്രം ജീവിച്ചു 4 ദിവസം കൊടും പട്ടിണിയോടൊപ്പം ദുര്‍ഗന്ധം വമിക്കുന്ന മാതാപിതാക്കളുടെ മൃതദേഹങ്ങളെ സാക്ഷിനിര്‍ത്തി പാവം പൈതല്‍ പരലോക പ്രാപ്തയായി.

മനുഷ്യരാശിയുടെ നിലനില്പുതന്നെ അന്തിമഘട്ടത്തിലേയ്ക്കു ഗമിയ്ക്കുന്നതായി ഏതു ചിന്തകനും തോന്നും വിധത്തിലാണു മയക്കുമരുന്നുപയോഗം ആഗോളതലത്തില്‍ വ്യാപിയ്ക്കുന്നത്. നിവാരണമാര്‍ഗ്ഗങ്ങള്‍ ഏതാനും രാജ്യങ്ങള്‍മാത്രം അംഗീകരിച്ചാല്‍ ഈ മഹാവ്യാധി കെട്ടടങ്ങുകയില്ല. ഐക്യരാഷ്ട്ര സംഘടനയുടെ നേരിയ നേതൃത്വത്തിലുള്ള വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിയമങ്ങളോ നിബന്ധനകളോ ഫലപ്രദമായി മയക്കുമരുന്നുവേട്ട നടത്തി വിജയിക്കുകയില്ല. നിവാരണത്തിനു ശക്തമായ നിയമനിര്‍മ്മാണം എല്ലാ രാജ്യങ്ങളിലും രൂപീകരിയ്ക്കണം. ഉല്പാദകരേയും വിവിധ രാജ്യങ്ങളിലേയ്ക്കും കടത്തിക്കൊണ്ടുപോകുന്നവരേയും ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നവരേയും ജയില്‍ ശിക്ഷയ്ക്കുപകരം വധശിക്ഷയ്ക്കു വിധേയരാക്കണം. ഈ ദാരുണ കുറ്റകൃത്യം ചെയ്യുന്നവരെ അറസ്റ്റു ചെയ്തതിനു ശേഷം ജാമ്യം നല്‍കാതെ നോണ്‍ ബെയിലഭിള്‍ ഒഫെന്‍സായി കരുതി ജയില്‍ അഴികള്‍ക്കുള്ളില്‍ സൂക്ഷ്മ വീക്ഷണത്തോടെ ഇടണം.

ദുര്‍ഗന്ധം വമിക്കുന്ന മാതാപിതാക്കളുടെ മൃതദേഹങ്ങളെ സാക്ഷിനിര്‍ത്തി 5 മാസം മാത്രം ജീവിച്ചു 4 ദിവസം കൊടും പട്ടിണികിടന്നു മരണമടഞ്ഞ പൈതലിന്റെ വസതി

LEAVE A REPLY

Please enter your comment!
Please enter your name here