കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം. അക്രമിയും സ്‌കൂള്‍ അധ്യാപികയും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ സെഡ്രിക് ആന്‍ഡേഴ്‌സണ്‍(53)ന്റെ ഭാര്യയാണ് കൊല്ലപ്പെട്ട അധ്യാപിക കാരെന്‍ എലൈന്‍ സ്മിത്ത്(53). അവര്‍ തമ്മില്‍ അകന്നു കഴിയുകയാണ്.
ഗുരുതരമായി പരുക്കേറ്റ മറ്റൊരു വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് നോര്‍ത്ത് പാര്‍ക്ക് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വെടിവെപ്പുണ്ടായത്. ഒരു സാധാരണ സന്ദര്‍ശകനെ പോലെ സ്‌കൂളില്‍ പ്രവേശിച്ച ആന്‍ഡേഴ്‌സണ്‍ ക്ലാസ് മുറിയിലെത്തിയ ഉടനെ ഒളിപ്പിച്ചു വെച്ച തോക്കെടുത്ത് ടീച്ചര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അവരുടെ പിന്നില്‍ മറഞ്ഞു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്കും അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലിസ് നിഗമനം.
2015 ഡിസംബറിലും കാലിഫോര്‍ണിയ സ്‌കൂളില്‍ വെടിവെപ്പുണ്ടായിരുന്നു. അന്ന് 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here