സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രകോപനപരമായ പ്രസംഗവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്.‘കോടിയേരിയെ തെക്കോട്ടെടുക്കാന്‍ ആയില്ലേ’യന്നാണ് കോട്ടയം പൊന്‍കുന്നത്ത് നടന്ന പൊതുപരിപാടിയില്‍ ശോഭ പ്രസംഗിച്ചത്.
ഇനിയെങ്കിലും കോടിയേരി നേരാവണ്ണം ജീവിക്കണം. മറ്റു സംസ്ഥാനങ്ങളിലേക്ക് കോടിയേരിക്ക് പോകണ്ടേയെന്നും ശോഭ ഭീഷണിസ്വരത്തില്‍ ചോദിച്ചു.ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടന് അല്ലെന്നും ശോഭ പ്രസംഗത്തില്‍ പറയുന്നു. കേരളാ പൊലീസില്‍ ആര്‍എസ്എസ് അനുഭാവികളുണ്ടെന്നും അവരിലാണ് പ്രതീക്ഷയെന്നും ശോഭ തുറന്നടിച്ചു.ഒരു പാർട്ടിയുടെ ജനറൽ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ പത്രസമ്മേളനം നടത്താൻ സുരക്ഷയില്ലാത്തെ നാടാണോ ‘കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം’ എന്ന് ചോദിച്ച ശോഭ ഇത് ജനാധിപത്യ സംസ്ഥാനമാണെന്നും വ്യക്തമാക്കി.ജനാധിപത്യത്തിലൂടെ നിങ്ങളെ ജയിപ്പിച്ച് അധികാരത്തിൽ എത്തിച്ചിട്ടുണ്ടെങ്കിൽ ഇത് കോടിയേരി ബാലകൃഷ്ണന്റെ തറവാട് സ്വത്തല്ലെന്നും ശോഭ കൂട്ടിച്ചേർത്തു.
കേരള പൊലീസിൽ നല്ല ഒന്നാന്തരം മോദി ഭക്തരുണ്ട്. അവർക്കൊക്കെ ഞങ്ങൾ സലാം വച്ചിട്ടുണ്ട്. കേരള പൊലീസിന് ബി.ജെ.പി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട കാലം വിദൂരമല്ലെന്നും ശോഭ പറഞ്ഞു