ജിദ്ദ: സൗദി എൻജിനീയറിങ് കൗൺസിൽ 2800 വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ പിടികൂടി.എൻജിനീയറിങ്, മറ്റു സാേങ്കതിക മേഖലകളിൽ രാജ്യത്ത് ജോലിയിലേർപ്പെടുന്നവരുടെ സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെയും മതിയായ യോഗ്യതയില്ലാതെ അത്തരം തസ്തികകളിൽ ജോലി ചെയ്യുന്നവരെയും കണ്ടെത്താനുള്ള നടപടികൾ വർഷങ്ങൾക്ക് മുമ്പുതന്നെ കൗൺസിൽ ആരംഭിച്ചിരുന്നതായി ജനറൽ സെക്രട്ടറി എൻജി. ഫർഹാൻ ശമ്രി പറഞ്ഞു.

എൻജിനീയറിങ് മേഖല ഗുണനിലവാരം ഉയർത്താനും ജോലി ക്രമവത്കരിക്കാനുമാണ് വ്യാജന്മാരെ പിടികൂടുന്നത്. യോഗ്യരല്ലാത്തവരെ കണ്ടുപിടിച്ചു ജോലിയിൽ നിന്ന് മാറ്റേണ്ടതുണ്ട്.സുപ്രധാന നടപടിയായാണ് കൗൺസിൽ അതിനെ കാണുന്നത്.

അങ്ങനെയുള്ളവർ ഇൗ ജോലി ചെയ്യൽ എൻജിനീയറിങ് ജോലികളുടെ വിശ്വാസ്യതയെയും സുരക്ഷബോധത്തെയും തകർക്കും. നിർമാണപദ്ധതികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കും.കെട്ടിട നിർമാണ മേഖലയിലും മറ്റും ധാരാളം പോരായ്മകൾ അതിലൂടെ ഉണ്ടായിത്തീരുമെന്നും കൗൺസിൽ ജനറൽ സെക്രട്ടറി പറഞ്ഞു.

വിദേശികളായ വിഗദ്ധ ജോലിക്കാർക്ക് പരീക്ഷ നടത്തണമെന്ന് കൗൺസിലിനോടുള്ള മുനിസിപ്പൽ ഗ്രാമ മന്ത്രിയുടെ നിർദേശം എൻജിനീയറിങ്, സാേങ്കതിക ജോലികളിലെ യോഗ്യതയുടെയും പരിചയത്തിെൻറയും പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. എൻജിനീയറിങ് മേഖല മികച്ച നിലവാരത്തിലെത്തിക്കുന്നതിൽ കൗൺസിലിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here